മദ്രസകള്‍ക്കുള്ള ഗ്രാന്റ് ഒഴിവാക്കി ഉത്തർപ്രദേശ് സര്‍ക്കാര്‍

ഉത്തർപ്രദേശ്: സംസ്ഥാനത്തെ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ മദ്രസകളെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.  പരിഷ്‌കാരത്തിന്റെ ഭാഗമായാണ് പുതിയ നടപടി. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ യുപിയിലെ എല്ലാ ഉന്നത കാബിനറ്റ് മന്ത്രിമാരും പങ്കെടുത്ത യോ​ഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. നേരത്തെ, സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശിയ ഗാനം ആലപിക്കണമെന്ന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവും.

Read More

സർക്കാരിന് കീഴിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന് തുടക്കം. ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും മന്ത്രി സജി ചെറിയാന്‍ ഇന്ന് നിർവഹിച്ചു. രാവിലെ പത്തിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി നടന്നത്. സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം…

Read More

ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻ‌കൂർ അനുമതി വേണം ; കർണാടക സർക്കാർ

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വകുപ്പുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇത് സംബന്ധിച്ച്‌ പ്രഖ്യാപനം നടത്തിയത്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ കോടതി ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്ത് നല്‍കുകയും ചെയ്തു. അനുമതി ലഭിക്കാത്തവര്‍ സ്വമേധയാ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ നിന്ന് പിന്മാറണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹനുമാന്‍ ചാലിസ വിവാദത്തിനിടെയാണ് പുതിയ തീരുമാനവുമായി സർക്കാർ…

Read More

സർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി 

ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോ​പൊളിറ്റന്‍ ട്രാന്‍സ്​പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച്‌ ചോദിക്കുകയും ചെയ്തു. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ…

Read More

മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധം. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തിയാൽ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര…

Read More

കർണാടക ബിജെപി, അഴിമതിയിൽ മുൻപന്തിയിൽ ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം : കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ അഴിമതിയില്‍ മറ്റു ബിജെപി സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ മുന്‍പന്തിയില്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. താന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞത്. കരാറുകാരന്റെ ആത്മഹത്യയെ തുടര്‍ന്ന് മന്ത്രി ഈശ്വരപ്പ രാജി വെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. സന്തോഷ്‌ പാട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കൊടിയ അഴിമതിയാണെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല കേരളത്തില്‍ കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പില്‍ കൊടകരയില്‍ നിന്നും പിടിച്ച ബിജെപിയുടെ കുഴല്‍പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്നും പത്മജ…

Read More

സ്കൂളുകളിലെ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി സർക്കാർ

ബെംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് സ്കൂളുകളിലെ ആറാം ക്ലാസ്സ്‌ സോഷ്യൽ സയൻസ് സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. ഹിജാബ് വിധിയെ തുടർന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം ഏർപ്പെടുത്തിയത് ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിലൂടെയാണ് കർണാടക ഇന്ന് കടന്നു പോകുന്നത്. അതിനു പിന്നാലെയാണ് അടുത്ത നീക്കവുമായി സർക്കാർ എത്തുന്നത്. ടിപ്പു സുൽത്താനെ മഹത്വവൽക്കരിക്കുന്നത് ഉൾപ്പെടെ മത പരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നും ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 6 മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തുക. രോഹിത്…

Read More

സൈബർ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി സർക്കാർ

ബെംഗളൂരു : ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്നവർക്കെതിരെ സർക്കാരിന്റെ സുരക്ഷാ നീക്കം. സുരക്ഷിതമായി പണമിടപാടുകൾ നടത്താനും വ്യക്തിഗത വിവരങ്ങൾ ചോരാതെ ശ്രദ്ധിക്കാനും സമഗ്ര സൈബർ സുരക്ഷ നയം രൂപീകരിക്കുമെന്ന് മന്ത്രി അശ്വഥ് നാരായണൻ അറിയിച്ചു. ഡിജിറ്റൽ സമ്പത് വ്യവസ്ഥക്ക് മുന്നേറ്റം ഉണ്ടാവണമെങ്കിൽ പഴുതടച്ച സുരക്ഷ അനിവാര്യമാണ്, തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പൊതുജനങ്ങൾക്ക് നിരന്തരം ബോധവത്കരണം നടത്തണം, ഡാറ്റാകൾ ചോർന്ന് പോവാതിരിക്കാനുള്ള സുരക്ഷ ഉറപ്പ് വരുത്തണം, ഇവയെല്ലാം ലക്ഷ്യം വച്ചാണ് പുതിയ സുരക്ഷ നയം രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് കൂടി വരുന്ന സാഹചര്യത്തിൽ…

Read More

ആരോഗ്യ സെസ്; ബിബിഎംപി കർണാടക സർക്കാരിന് നൽകാനുള്ളത് കോടികൾ

ബെംഗളൂരു: ബിബിഎംപി സംസ്ഥാന സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ നൽകാനുള്ളത് 1000 കോടിയിലധികം കുടിശിക. വാർഷിക സെസ് പിരിവിന് ശേഷം ഈ പണം സർക്കാരിന് കൈമാറുമെന്ന് സിവിൽ ബോഡി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2014-15 നും 2018-19 നും ഇടയിൽ അഞ്ച് വർഷത്തേക്ക് ബിബിഎംപി സെസ് നൽകാൻ പരാജയപ്പെടുകയായിരുന്നു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും സംബന്ധിച്ച സിഎജി റിപ്പോർട്ട് അനുസരിച്ച് (2019 മാർച്ചിലും 2020 മാർച്ചിലും അവസാനിക്കുന്ന വർഷങ്ങളിൽ) ആരോഗ്യ സെസ് ഇനത്തിൽ ബിബിഎംപി സർക്കാരിന് 1,087 കോടി രൂപ നൽകാനുണ്ട്. മാത്രവുമല്ല, ലൈബ്രറി…

Read More

ബെംഗളൂരുവിൽ 1-9 ക്ലാസുകൾക്കുള്ള സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആലോചിച്ച് കർണാടക സർക്കാർ.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു:   ബെംഗളൂരുവിൽ 1-9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സൂചന നൽകി. ബെംഗളൂരുവിൽ കൊവിഡ്-19 കേസുകൾ കുറഞ്ഞു വരുന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. അണുബാധയുടെ മൂന്നാം തരംഗത്തിന് മുമ്പ് മുൻകരുതൽ നടപടിയായിട്ടാണ് ബെംഗളൂരുവിലെ 1-9 വരെയുള്ള വിദ്യാർത്ഥികളുടെ ഫിസിക്കൽ ക്ലാസുകൾ അടച്ചത്. സംസ്ഥാനത്ത് ശരാശരിയേക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതിനാലാണ് സ്കൂളുകൾ തുറന്നിരിക്കുന്നതിൽ സർക്കാർ ആശങ്കാകുല പെട്ടിരുന്നതെന്ന്…

Read More
Click Here to Follow Us