ആരോഗ്യ സെസ്; ബിബിഎംപി കർണാടക സർക്കാരിന് നൽകാനുള്ളത് കോടികൾ

ബെംഗളൂരു: ബിബിഎംപി സംസ്ഥാന സർക്കാരിന് ആരോഗ്യ സെസ് ഇനത്തിൽ നൽകാനുള്ളത് 1000 കോടിയിലധികം കുടിശിക. വാർഷിക സെസ് പിരിവിന് ശേഷം ഈ പണം സർക്കാരിന് കൈമാറുമെന്ന് സിവിൽ ബോഡി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2014-15 നും 2018-19 നും ഇടയിൽ അഞ്ച് വർഷത്തേക്ക് ബിബിഎംപി സെസ് നൽകാൻ പരാജയപ്പെടുകയായിരുന്നു.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും സംബന്ധിച്ച സിഎജി റിപ്പോർട്ട് അനുസരിച്ച് (2019 മാർച്ചിലും 2020 മാർച്ചിലും അവസാനിക്കുന്ന വർഷങ്ങളിൽ) ആരോഗ്യ സെസ് ഇനത്തിൽ ബിബിഎംപി സർക്കാരിന് 1,087 കോടി രൂപ നൽകാനുണ്ട്. മാത്രവുമല്ല, ലൈബ്രറി സെസ് ഇനത്തിൽ സമാഹരിച്ച 434 കോടി രൂപ ലൈബ്രറി സെസ് ഇനത്തിൽ 226 കോടി രൂപ അടയ്ക്കുന്നതിലും, കൂടാതെ ആകെ പിരിച്ചെടുത്ത 217 കോടിയുടെ ഭിക്ഷാടന സെസ് ഇനത്തിൽ 150 കോടിയും സെസ് ഇനത്തിൽ അടയ്ക്കുന്നതിലും ബിബിഎംപി പരാജയപ്പെട്ടു..

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

ആരോഗ്യ സെസ് സംസ്ഥാന ഫണ്ടിലേക്ക് അടയ്‌ക്കേണ്ടിവരുമ്പോൾ ലൈബ്രറി സെസ് ജില്ലാ-നഗര കേന്ദ്ര ലൈബ്രറിയിലേക്കും ഭിക്ഷാടന സെസ് കേന്ദ്ര ദുരിതാശ്വാസ നിധിയിലേക്കുമാണ് പോകുന്നത്. ബന്ധപ്പെട്ട പൊതു സേവനങ്ങൾ സർക്കാരിന് മെച്ചപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് സെസ് പിരിക്കുന്നത്. 2014-15 നും 2018-19 നും ഇടയിലുള്ള കാലയളവിൽ വിവിധ നഗര തദ്ദേശ സ്ഥാപനങ്ങൾ (യുഎൽബി) പിരിച്ചെടുത്ത സെസിന്റെ ഒരു ഭാഗം മാത്രമാണ് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തുടനീളം യുഎൽബികൾ 378 കോടി രൂപ ആരോഗ്യ സെസും 60 കോടി രൂപ ലൈബ്രറി സെസും 24 കോടി രൂപ ഭിക്ഷാടന സെസും കൈമാറാനുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "റൺവേയിൽ ഇനി എ.ഐ കണ്ണ്; അപകടങ്ങൾക്കും പിഴവുകൾക്കും വിട നൽകി ബെംഗളൂരു വിമാനത്താവളം; ഇത് പുത്തൻ മാസ്റ്റർ പ്ലാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ആലിപ്പഴ വർഷത്തിന് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്,
[masterslider id="10"]

Related posts

Click Here to Follow Us