ബെംഗളൂരു: ഗാർഡൻ സിറ്റിയിൽ ഫെബ്രുവരി മാസത്തിന്റെ തുടക്കത്തോടെ താപനില കുതിച്ചുയരുന്നു. പൊതുവേ പ്രസന്നമായ കാലാവസ്ഥയാണെങ്കിലും പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന കനത്ത ചൂട് നഗരവാസികളെ വലയ്ക്കുകയാണ്. ഫെബ്രുവരി 16 തിങ്കളാഴ്ച നഗരത്തിലെ താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണങ്ങൾ നഗരത്തിൽ ചൂടിനൊപ്പം തണുത്ത കാറ്റ് വീശുന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. രാവിലെ 10 മണി വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെങ്കിലും പത്ത്…
Read MoreCategory: HEALTH
തണുപ്പും ഇരുട്ടും കൂടുമ്പോൾ സങ്കടം വരാറുണ്ടോ? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇതാ
ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതുമായി ബന്ധപ്പെട്ട് ചിലരിൽ ഉണ്ടാകുന്ന വിഷാദമാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ. തണുപ്പും ഇരുട്ടും കൂടുമ്പോൾ ഇത് കൂടുതൽ പ്രകടമാവാം. നമ്മുടെ ശരീരത്തിലെ മെലടോണിൻ, സെറടോണിൻ ഹോർമോണുകളുടെ സന്തുലിതാവസ്ഥയിൽ സൂര്യപ്രകാശത്തിന് പങ്കുണ്ട്. ഇതിലെ മാറ്റങ്ങൾ മാനസികാവസ്ഥയെ ബാധിക്കുമ്പോഴാണ് SAD ഉണ്ടാകുന്നത്. സൈക്കോളജിസ്റ്റ് നിർദ്ദേശങ്ങൾ ഇതൊരു യഥാർത്ഥ മെഡിക്കൽ അവസ്ഥയാണ്. ലക്ഷണങ്ങളെ തിരിച്ചറിയുന്നത് ചികിത്സ തേടാൻ സഹായിക്കും. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഊർജ്ജക്കുറവ്: സ്ഥിരമായ ക്ഷീണവും ഉണർവില്ലായ്മയും അനുഭവപ്പെടുക. അമിത ഉറക്കം: സാധാരണയേക്കാൾ കൂടുതൽ സമയം ഉറങ്ങാൻ തോന്നുക (Hypersomnia). വിശപ്പിൽ മാറ്റം: അമിതമായി കാർബോഹൈഡ്രേറ്റുകളും…
Read Moreബ്രാൻഡ് കൊണ്ട് മാത്രം കാര്യമില്ല; നഗരത്തിലെ ഈ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചാൽ തടി കേടാകും എന്നാരോപണം
ബെംഗളൂരു: നഗരത്തിൽ റെസ്റ്റോറന്റുകൾക്ക് ഒരു കുറവുമില്ല . എല്ലാ തെരുവുകളിലും റെസ്റ്റോറന്റുകളുണ്ട്. പക്ഷേ നിങ്ങൾക്ക് അവിടെ ശരിയായതും നല്ല നിലവാരമുള്ളതുമായ ഭക്ഷണം ലഭിക്കുന്നുണ്ടോ? പണം സമ്പാദിക്കാനുള്ള ആഗ്രഹത്തിൽ, അവർ ആളുകളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. ഇപ്പോൾ ബെംഗളൂരുവിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. ബെംഗളൂരു രാജ്യത്തുടനീളവും വിദേശത്തുമുള്ള ആളുകളെ അടക്കം ഭക്ഷണ വിഷയത്തിൽ ആകർഷിച്ചു വരികയാണ്. എന്നാൽ ഇപ്പോൾ ഇവിടുത്തെ റെസ്റ്റോറന്റുകളിൽ ലഭ്യമായ ഭക്ഷണം എത്രത്തോളം സുരക്ഷിതമാണെന്ന് നമ്മൾ ആദ്യം അറിയേണ്ടതുണ്ട്. ബെംഗളൂരുവിലെ സാധാരണക്കാരുടെ വിശപ്പ് മുതലെടുത്ത ഹോട്ടൽ ഉടമകൾ ഭക്ഷണത്തിൽ നിന്ന് ഒരു…
Read Moreനിപ വൈറസ്: ഇന്ത്യയിലേക്ക് വീണ്ടും കടന്നുവരുന്നു ? ചികിത്സയോ വാക്സിനോ ലഭ്യമല്ല
ഇന്ത്യയിൽ പുതിയ നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ചതോടെ, രാജ്യത്ത് മാത്രമല്ല, ഏഷ്യയിലുടനീളം ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 40 മുതൽ 75 ശതമാനം വരെ മരണനിരക്ക് ഉള്ള ഒരു വൈറസാണിത്. പശ്ചിമ ബംഗാളിൽ ഇതിന്റെ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന്, പല ഏഷ്യൻ രാജ്യങ്ങളും വിമാനത്താവള പരിശോധന, ആരോഗ്യ പരിശോധന, യാത്രക്കാരുടെ നിരീക്ഷണം എന്നിവ ഉടൻ തന്നെ കർശനമാക്കി. നിപ വൈറസിനെ ആളുകൾ ഭയപ്പെടുന്നതിന്റെ കാരണം, ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരും എന്നതും ഇതുവരെ കൃത്യമായ ചികിത്സയോ വാക്സിനോ ഇല്ലാത്തതുമാണ്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന (WHO) ഇതിനെ ഉയർന്ന…
Read Moreബെംഗളൂരു നിവാസികളേ, സൂക്ഷിക്കുക! അതിശൈത്യം കാരണം പകർച്ചവ്യാധികൾ പടരുന്നു
ബെംഗളൂരു: നഗരത്തിൽകടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്, അതുകൊണ്ട് തന്നെ തണുപ്പ് മൂലമുള്ള പകർച്ചവ്യാധികൾക്കൊപ്പം ILI, SARI-ILI കേസുകളുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടുത്ത ജലദോഷം കാരണം തുടർച്ചയായ ചുമ, ജലദോഷം, പനി, SARI-ILI കേസുകൾ എന്നിവ വർദ്ധിചതാായാണ് റിപ്പോർട്ട് . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, 135 SARI, 35 ILI, 3327 അക്യൂട്ട് വയറിളക്ക രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഇത് ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം കാരണം സംസ്ഥാനത്ത് സീസണൽ ഇൻഫ്ലുവൻസ ഉണ്ടാകുമെന്ന ഭയമുണ്ട്, കൂടാതെ നഗരവാസികളിൽ പനി, ചുമ, മൂക്കൊലിപ്പ്, വിശപ്പില്ലായ്മ, പേശിവേദന,…
Read Moreകണ്ണിന് താഴത്തെ കറുപ്പ് ഒരു സൂചനയാണ്
കണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കക്കുറവു മൂലമാണെന്നാണ് പൊതുവായ ഒരു ധാരണ. എന്നാൽ അതുമാത്രമല്ല, കരൾ തകരാറിലാകുന്നതിന്റെ സൂചനയുമാകാം കണ്ണിന് താഴെയുള്ള ഡാർക്ക് സർക്കിൾ എന്ന് വിദഗ്ധർ പറയുന്നു. കരൾ രോഗങ്ങൾ കാരണം ചർമത്തിൽ പിഗ്മെന്റേഷൻ കൂടാനും കറുപ്പ് വരാനും സാധ്യതയുണ്ട്. കരൾ രോഗമുള്ള ഏകദേശം 20 ശതമാനം ആളുകളിലും ഇത് കാണാറുണ്ട്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നത് കരളായതിനാൽ, മോശ ഭക്ഷണക്രമം, മദ്യപാനം, പുകവലി, ഉറക്കക്കുറവു തുടങ്ങിയ പ്രശ്നങ്ങൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. ഇത് കരളിന്റെ പ്രവർത്തനം മന്ദഗതിയിലാക്കുകയും ചർമം ക്ഷീണിക്കാനും കാരണമാകും.…
Read Moreഉടൻ നിർത്തുക: നെസ്ലെയുടെ NAN അടക്കം ബേബി ഫുഡ്‌സില്‍ വിഷാംശത്തിന്റെ സാന്നിധ്യം; നെസ്ലെ തിരിച്ചുവിളിക്കുന്ന ഉത്പന്നങ്ങൾ ഇവാ
വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. വിഷാംശം സ്ഥിരീകരിച്ചതിന് പിന്നാലയാണ് ചില ബാച്ചുകളിലുള്ള ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഡിസംബർ മുതലാണ് തിരിച്ചുവിളിക്കാൻ തുടങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സ്, ജര്‍മനി, ആസ്ട്രിയ, ഡെന്മാര്‍ക്ക്, ഇറ്റലി, സ്വീഡന്‍ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്‌ലെ ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്യൂലൈഡിന്റെ…
Read Moreതണുപ്പ് കാലാവസ്ഥയെ തുടരുന്നു; കുട്ടികളികളിൽ നേത്ര അണുബാധ വർദ്ധിക്കുന്നു; ലക്ഷണങ്ങളും പരിഹാരവും
ബെംഗളൂരു,: സിലിക്കൺ സിറ്റി ബെംഗളൂരുവിൽ ഈ വർഷം തണുപ്പ് ആരംഭിച്ചതോടെ ഈർപ്പമുള്ള കാലാവസ്ഥ കാരണം, കൊച്ചുകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് മദ്രാസ് ഐ ബാധിച്ചിട്ടുണ്ട് . കുട്ടികളിലെ നേത്ര അണുബാധയെക്കുറിച്ച് ഡോക്ടർമാർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ തണുപ്പും ഈർപ്പവും കൂടിയ കാലാവസ്ഥ കാരണം മദ്രാസ് ഐ ഐ അണുബാധ വർദ്ധിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാലാവസ്ഥ മാറിയതും തണുപ്പ് വർദ്ധിച്ചതും കാരണം കുട്ടികളിലാണ് മദ്രാസ് ഐ തുടങ്ങിയിരിക്കുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വേഗത്തിൽ പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ നേത്ര…
Read Moreകടുത്ത നിയന്ത്രണം; ചുമ മരുന്നുകൾ ഇനി കുറിപ്പടിയില്ലാതെ കിട്ടില്ല
ഡൽഹി: ചുമ മരുന്നുകളുടെ വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നത് തടയുന്നതിന് ‘ഡ്രഗ്‌സ് റൂൾസ് 1945’ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി ഷെഡ്യൂൾ കെ-യിൽനിന്ന് ‘സിറപ്പ്’ എന്ന വാക്ക് ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. ഇതോടെ ചുമ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽനിന്ന് നേരിട്ട് വാങ്ങുന്നതിന് നിയന്ത്രണം വരും. കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം…
Read Moreതുടക്കത്തിൽ ഇതിന്റെ ലക്ഷണങ്ങൾ അറിയില്ലെങ്കിലും ചില്ലറക്കാരല്ല ഈ രോഗങ്ങൾ
പല രോഗങ്ങളും നിശബ്ദമായി ശരീരത്തെ ആക്രമിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതിരിക്കുകയും ചെയ്യും. അതാകട്ടെ ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. അത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള തയ്യാറെടുപ്പുകൾ കൂടി ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയിൽ പല രോഗങ്ങളും. ചിട്ടയായ ജീവിത ശൈലി, പതിവ് പരിശോധനകൾ, എന്നിവയിലൂടെ വേണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ. ഫാറ്റിലിവർ കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ട് വരുന്ന ഫാറ്റിലിവർ. തുടക്കത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും കണിക്കാത്തതിനാൽ തിരിച്ചറിഞ്ഞെന്ന് വരില്ല. പതിവായ ആരോഗ്യ…
Read More