മിക്കയാളുകളും ചെയ്യാറുള്ളതും എന്നാൽ അപകടം വിളിച്ചുവരുത്തുന്നതുമായ ശീലമാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പായി മുട്ട കഴുകുന്നത്. പലപ്പോഴും ഒരുമിച്ച് മുട്ട വാങ്ങുമ്പോൾ അതിന് പുറമെയുള്ള അഴുക്ക് കളഞ്ഞ് വൃത്തിയായി സൂക്ഷിക്കാനാണ് ആളുകളിത് ചെയ്യാറുള്ളത്. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ മുട്ട കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മുട്ടയുടെ പുറംതോടിന് പുറത്തായി പ്രകൃതിദത്തമായ മറ്റൊരു സംരക്ഷണ കവചമുണ്ട്. ക്യൂട്ടിക്കിൾ അല്ലെങ്കിൽ ബ്ലൂം എന്ന് വിളിക്കുന്ന ഇവ മുട്ടയുടെ തോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു. എന്നാൽ മുട്ട കഴുകുന്നതിലൂടെ ഈ സംരക്ഷണ പാളി…
Read MoreCategory: HEALTH
മുന്നറിയിപ്പ്: കറുത്ത പാടുകളുള്ള സവോള കഴിക്കുന്നത് ആരോഗ്യത്തിന് അപകടം ? കഴിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയാം
സവാളയുടെ തൊലി കളയുമ്പോള്‍ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവര്‍ക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്. നന്നായി വൃത്തിയാക്കിയ ശേഷം…
Read Moreപൈപ്പ് വെള്ളത്തിൽ മുഖം കഴുകുന്നവരാനോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ചർമത്തിന് അത്ര സേയ്ഫ് അല്ല; കാരണം ഇത്
പൈപ്പ് വെള്ളത്തിൽ മുഖം ഇടയ്ക്കിടെ കഴുകുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, ചർമത്തിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നഗര ജലവിതരണ സംവിധാനങ്ങളിൽ മിക്കതിലും ക്ലോറിനും മറ്റ് ധാതുക്കളും അടങ്ങിയിരിക്കാം, ഇത് തൊലിയുടെ സ്വഭാവിക ഈർപ്പം ഇല്ലാതാക്കനും ക്രമേണ ഇത് ചർമം ഡ്രൈ ആക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ചൊറിച്ചിൽ തൊലി വലിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകാം. സെൻസിറ്റീവ് ചർമം ഉള്ളവർ പൈപ്പ് വെള്ളം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അണുമുക്തമാക്കാൻ വേണ്ടി പൈപ്പ് വെള്ളത്തിൽ ഉപയോഗിക്കുന്ന ക്ലോറിൻ, ഫ്ലൂറൈഡ്, മറ്റു രാസവസ്തുക്കൾ തുടങ്ങിയവ…
Read Moreലോകത്തിൽ ആദ്യമായി ശസ്ത്രക്രിയയില്ലാത്ത ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ബെംഗളൂരുവിൽ വിജയകരമായി നടത്തി
ബെംഗളൂരു : ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള 65 വയസ്സുള്ള സ്ത്രീയയ്ക്ക് ശസ്ത്രക്രിയ കൂടാതെ ഹൃദയ വാൽവ് മാറ്റിവയ്ക്കൽ വിജയകരമായി നടത്തി .ബന്നാർഘട്ട റോഡിലുള്ള ഫോർട്ടിസ് ആശുപത്രിയിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്, ലോകത്തിലെ ആദ്യത്തേതാണ് ഈ നേട്ടം. രോഗിക്ക് മുമ്പ് ഒരു സപ്പോർട്ട് റിംഗ് ഉപയോഗിച്ചിരുന്നു, എന്നാൽ ആവർത്തിച്ചുള്ള വാൽവ് പരാജയം അനുഭവപ്പെടുന്നതിനാൽ, തുറന്ന ഹൃദയ ശസ്ത്രക്രിയ വളരെ അപകടസാധ്യതയുള്ളതായി കണക്കാക്കി. അതിനാൽ, രോഗിക്ക് പരമ്പരാഗത ചികിത്സ സാധ്യമല്ലായിരുന്നു. തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം, ട്രാൻസ്കത്തീറ്റർ മിട്രൽ വാൽവ് റീപ്ലേസ്‌മെന്റ് (TMVR) എന്ന…
Read Moreനഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് കൗമാര ഗർഭധാരണത്തിൽ വൻ വർധന: ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്
ബെംഗളൂരു: കർണാടകയിൽ , 18 വയസ്സിന് മുമ്പ് ഗർഭിണികളാകുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിച്ചു. അതിനാൽ, ഈ വിഷയത്തിൽ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ബെംഗളൂരു അർബനിൽ 8891 എണ്ണം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ബെംഗളൂരുവിലും കൗമാര ഗർഭധാരണവും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് 22,000 കൗമാര ഗർഭധാരണ കേസുകളും ബെംഗളൂരു അർബനിൽ 8,891 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർണാടകയിലുടനീളം 3,36,000-ത്തിലധികം കൗമാര ഗർഭധാരണ കേസുകളാണ് റിപ്പോർട്ട്…
Read Moreഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റും
ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റിന്റെ സാന്നിധ്യം. 160 കേസുകളാണ് ഇതരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റ് മറ്റൊരു വകഭേദമായ എക്സ്.എഫ്.ജി മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ അതിവേഗം തകർക്കും. കാനഡയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാടും കേരളവുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ. ഗുജറാത്ത്,ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അതെ സമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6491 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 1957 പേരും കേരളത്തിലാണ്…
Read Moreസംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം ഏഴായി
ബെംഗളൂരു : ദാവണഗരെയിൽ 65 വയസ്സുള്ള ഒരാൾ മരിച്ചതിനെ ത്തുടർന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. വെള്ളിയാഴ്ചവരെ കർണാടകയിൽ ഈ വർഷം 837 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 444 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41 പേർക്ക് ഫലം പോസിറ്റീവായി.
Read Moreരാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ്…
Read Moreസംസ്ഥാനത്ത് മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും ഇനി സൗജന്യ ആരോഗ്യപരിശോധന നൽകും
ബെംഗളൂരു : മുപ്പതുവയസ്സിനുമുകളിലുള്ള എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധന നൽകുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ കർണാടക സർക്കാർ. പരീക്ഷണാർഥം കോളാർ ജില്ലയിൽമാത്രം നടപ്പാക്കിയിരുന്ന ഗൃഹ ആരോഗ്യപദ്ധതിയാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ജീവിതശൈലീരോഗങ്ങൾ അടക്കം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് തടയുകയാണ് ലക്ഷ്യം. ആശപ്രവർത്തകർ വീടുകളിൽ കയറിയിറങ്ങി പദ്ധതിയെക്കുറിച്ച് അവബോധമുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. പ്രമേഹം, രക്തസമ്മർദം, വിവിധതരം കാൻസറുകൾ തുടങ്ങി ജീവന് ഭീഷണിയായ രോഗങ്ങളെ നേരിടുന്നതിന് സ്വകാര്യ ആശുപത്രികളെമാത്രം ആശ്രയിക്കാൻ കഴിയില്ല. സ്വകാര്യമേഖല പ്രതിരോധത്തെക്കാൾ കൂടുതൽ ശ്രദ്ധ ചികിത്സയ്ക്കായിരിക്കും നൽകുക. എന്നാൽ, രോഗം വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്…
Read Moreപതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്;
ബെംഗളൂരു : പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ധാർവാഡ് ജില്ലയിൽ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More