അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത

ബെംഗളൂരു: കർണാടകയിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മഴ കടുക്കാൻ സാധ്യതയുള്ള 14 ജില്ലകളിൽ വിവിധ ദിവസങ്ങളിലായി കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റും ഇടിമിന്നലും; ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ നിർദ്ദേശിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ…

Read More

കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

ബെംഗളൂരു: കർണാടകയിലെ മലനാട് മേഖലയിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും ചിക്കമഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പൂർണ്ണമായും തടസ്സപ്പെടുത്തി. മുഡിഗരെ, ശൃംഗേരി, കൊപ്പ, എൻ.ആർ പുര തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ കനത്തത്. പശ്ചിമഘട്ട മേഖലയിൽ ഏപ്രിൽ 4 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ കുടുങ്ങി ചിക്കമഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴ കാരണം…

Read More

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

തിരുവനന്തപുരം: കഠിനമായ ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ എത്തുന്നു. ഇന്ന് മുതൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില സാധാരണയേക്കാൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ, ഈ മഴ ചൂടിന് വലിയൊരളവിൽ ശമനമുണ്ടാക്കുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു.…

Read More

അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്

ബെംഗളൂരു: വേനൽ ചൂടിന് ആശ്വാസമായി കർണാടകയിൽ അടുത്ത അഞ്ച് ദിവസം ശക്തമായ പ്രീ-മൺസൂൺ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്കൻ കർണാടകയിലെ ചില ജില്ലകളിൽ ആലിപ്പഴ വർഷത്തിനും (Hailstorm) സാധ്യതയുണ്ട്. തെക്കൻ ഉൾനാടൻ ജില്ലകൾ, വടക്കൻ ഉൾനാടൻ കർണാടക, മലനാട് മേഖലകൾ എന്നിവിടങ്ങളിലാണ് മഴ ശക്തമാകുക. ബെംഗളൂരു, മൈസൂരു, ഹാസൻ, കുടക്, ബെൽഗാം, ധാർവാഡ്, കലബുറഗി ജില്ലകളിൽ പ്രത്യേക…

Read More

ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴയും ആലിപ്പഴ വീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന പാതകളെല്ലാം വെള്ളത്തിനടിയിലായി. എം.ജി റോഡ്, മജെസ്റ്റിക്, കോറമംഗല തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ തകർത്തുപെയ്തത്. ഗതാഗതം മുങ്ങി; വലഞ്ഞ് യാത്രക്കാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ട്രാഫിക് കുരുക്കിൽപ്പെട്ടത്. ഓൾഡ് മദ്രാസ് റോഡ്, മഹാദേവപുര, ബിന്നി മിൽ റോഡ്, ഹുനസേമര ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ ഗതാഗതം പൂർണ്ണമായും ഇഴഞ്ഞുനീങ്ങി.…

Read More

ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം

ബെംഗളൂരു: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽമഴ. ചൊവ്വാഴ്ച പെയ്ത ആദ്യ മഴയോടെ സംസ്ഥാനത്ത് ചൂടിന് ഗണ്യമായ കുറവുണ്ടായി. തലസ്ഥാന നഗരമായ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും ഒപ്പം ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു. സഞ്ജയ് നഗർ, യെലഹങ്ക, ദേവനഹള്ളി എന്നിവിടങ്ങളിലാണ് ആലിപ്പഴം വീണത്. കൂടാതെ കോണനകുണ്ടെ, കനകപുര റോഡ്, ആർ.ആർ നഗർ, ബനശങ്കരി ആറാം സ്റ്റേജ്, സമ്പികെഹള്ളി, കാത്രിഗുപ്പെ, ഹൊരമാവ് തുടങ്ങിയ ഇടങ്ങളിലും നഗരമധ്യത്തിലും മിതമായതും ശക്തവുമായ മഴ ലഭിച്ചു. ബെംഗളൂരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

Read More

വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും

stone hail rain climate

ബെംഗളൂരു: കർണാടകയിൽ കനത്ത വേനൽച്ചൂടിന് ആശ്വാസമായി പലയിടങ്ങളിലും അപ്രതീക്ഷിത മഴ. കുടക്, ചിക്കമഗളൂരു, ബെൽഗാം ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്. എന്നാൽ മഴയോടൊപ്പം വീശിയടിച്ച കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ ജനജീവിതത്തെ ബാധിച്ചു. കുടകിൽ പെയ്ത കനത്ത മഴ കൊടും ചൂടിൽ വലയുന്ന കാപ്പി കർഷകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ ബെൽഗാമിൽ അരമണിക്കൂറിലധികം നീണ്ടുനിന്ന മഴ സദാശിവ നഗർ, നെഹ്‌റു നഗർ, ഷാഹു നഗർ എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ വിതച്ചു. ചിക്കമഗളൂരു താലൂക്കിലെ മുത്തോടി, കാഡ്ബഗെരെ ഭാഗങ്ങളിൽ കനത്ത മഴയും മുഡിഗരെ, എൻ.ആർ…

Read More

വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!

ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ (മാർച്ച് 15) മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിലും വടക്കൻ-തെക്കൻ ഉൾനാടൻ ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. മഴ എവിടെയെല്ലാം? കുടക്, മൈസൂരു, ചിക്കമംഗളൂരു, ഹാസൻ ജില്ലകളിൽ നാളെ മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 16-ഓടെ ബെംഗളൂരു നഗരത്തിലും മഴ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമെ കോലാർ, ചിക്കബെല്ലാപുര, രാംനഗർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും അന്ന് മഴ ലഭിക്കാൻ…

Read More

ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; ന​ഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു: കർണാടകയിൽ വേനൽ കടുക്കുന്നു. തലസ്ഥാന നഗരിയായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടിനൊപ്പം അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് റെക്കോർഡ് നിലയിലേക്ക് ഉയർന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. യുവി സൂചിക ഉയരുന്നു; ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത നഗരത്തിൽ യുവി സൂചിക സുരക്ഷിത പരിധിക്ക് പുറത്തേക്ക് ഉയർന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീവ്രമായ അളവിലുള്ള വികിരണം സൂര്യതാപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ,…

Read More

ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മഞ്ഞ് പൂര്‍ണമായും വിടവാങ്ങി. നേരത്തെ എത്തിയ വേനല്‍ക്കാലം നാടിനെയാകെ വറുത്തുകോരുകയാണ്. കനത്ത ചൂടിനാല്‍ നഗരവാസികളെല്ലാം വെന്തുരുക്കുന്നു. മാര്‍ച്ച് മാസത്തില്‍ അതികഠിനമായ ചൂടാണ് നഗരത്തില്‍ അനുഭവപ്പെടുക. ഇതുവരെ രാവിലെകളില്‍ അനുഭവപ്പെട്ടിരുന്ന മൂടല്‍ മഞ്ഞുപോലും ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ബെംഗളൂരുവില്‍ അനുഭവപ്പെടുക. 1931ല്‍ രേഖപ്പെടുത്തിയ 38.9 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരുവില്‍ മെയ് മാസത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഈ വര്‍ഷം അത് 39 എന്ന…

Read More