ഒമിക്രോൺ ഭീതി: ബെംഗളൂരുവിലെ പ്രധാന പള്ളികളിൽ മാർഷലുകളെ നിയോഗിക്കും.

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചതിന് ശേഷം, ഒമിക്‌റോണിന്റെ ഭയത്തിനിടയിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നിലനിർത്തുന്നതിനും മാനേജ്‌മെന്റുകളെ സഹായിക്കുന്നതിനുമായി ബെംഗളൂരുവിലെ എല്ലാ പ്രധാന പള്ളികളിലും മാർഷലുകളെ നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു.

ഈ കാലയളവിൽ വൻ ജനക്കൂട്ടം ഒത്തുകൂടുന്നില്ലെന്ന് ഉറപ്പാക്കാനും കൊവിഡ് മാർഗനിർദേശങ്ങൾ  പാലിക്കുന്നുണ്ടോ എന്ന് തിരക്കാനുമുള്ള ചുമതല അതത് പോലീസ്, ജില്ലാ, കോർപ്പറേഷൻ കമ്മീഷണർമാരെ ഏൽപ്പിച്ചിരിക്കുകയാണ് അധികൃതർ.

കൂട്ട പ്രാർത്ഥനകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങൾ, റോഡുകൾ, പാർക്കുകൾ എന്നിവ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂട്ട പ്രാർത്ഥനകൾ നടത്തുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ഒത്തുചേരലുകൾ കഴിയുന്നത്ര പരിമിതപ്പെടുത്തണമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പള്ളി അധികൃതരോട് അഭ്യർത്ഥിച്ചു.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതിനും ഭക്തർ മാസ്‌ക് ധരിക്കുന്നതതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പാക്കാൻ ചർച്ച് മാർഷലുകളുടെ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കൂട്ട പ്രാർത്ഥനയ്ക്കിടെ അണുബാധ പടരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പള്ളികൾക്ക് സർക്കുലർ നൽകിയിട്ടുണ്ടെന്നും ബിബിഎംപി വൃത്തങ്ങൾ വിശദീകരിച്ചു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ബിബിഎംപി വാർഡ് ഓഫീസർമാരുമായി ആലോചിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾ ആരംഭിച്ചത്. ആയിരക്കണക്കിന് ആളുകൾ കൂട്ട പ്രാർത്ഥനയിൽ പങ്കെടുത്തു. കൂടാതെ ഭക്തർ പടക്കം പൊട്ടിക്കുകയും പ്രത്യേക കേക്കുകൾ മുറിച്ച് ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts