എംടിസി ജീവനക്കാരെ ആക്രമിച്ച കോളേജ് വിദ്യാർത്ഥികൾക്കായി തിരച്ചിൽ.

ചെന്നൈ: വ്യാഴാഴ്ച വൈകുന്നേരം എംടിസി ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിൽ പച്ചയ്യപ്പസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്കായി ചെന്നൈ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. കോളേജിന് സമീപം ബസ് നിർത്തിയപ്പോൾ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്നാണ് 15ജി റൂട്ടിലെ ബസ് ജീവനക്കാർ ചെത്ത്പേട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഡ്രൈവർ ശക്തിവേലും കണ്ടക്ടർ കണ്ണനും ചേർന്ന് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുന്നതിനിടെ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ ഡ്രൈവറുടെ തലയിൽ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്നപ്പോൾ ബസ് ബ്രോഡ്‌വേയിൽ നിന്ന് സിഎംഡിഎ കോളനിയിലേക്ക് പോവുകയായിരുന്നു.

  ബെംഗളൂരുവിൽ പുലർച്ചേ കനത്ത മഴ, നഗരത്തിൽ കുളിർമയേറിയ കാലാവസ്ഥ

ഉടൻ തന്നെ ക്രൂ അംഗങ്ങൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പിന്നീട് അവർ തിരിച്ചറിഞ്ഞ ഇരുവർക്കുമെതിരെ ചെത്പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഐപിസിയിലെ നാല് വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെയ് 20-ന് മരുന്ന് കിട്ടില്ല! കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് 'മെഡിക്കൽ ബന്ദ്'; കാരണം ഇത്
[masterslider id="10"]

Related posts