പശുവിനെ മേയ്ക്കാൻ പോയ അമ്മയും മകനും പുഴയിൽ വീണ് മുങ്ങിമരിച്ചു

ബെംഗളൂരു : കുടക് പൊന്നംപേട്ട് താലൂക്കിലെ ടി. ഷെട്ടിഗെരി ഗ്രാമത്തിൽ പശുവിനെ മേയ്ക്കാൻ പോയ അമ്മയും മകനും പുഴയിൽ വീണ് ദാരുണ അന്ത്യം.ഗ്രാമവാസികളായ രേവതി (32), മകൻ കരയപ്പ (12) എന്നിവരാണ് മരിച്ചത്. ലക്ഷ്മണതീർഥ പുഴയുടെ സമീപം പശുവിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം.

കെട്ടിയിട്ടിരുന്ന പശു കയറുപൊട്ടിച്ച് പുഴയ്ക്ക് നേരെ ഓടുകയും പശുവിനെ പിടിക്കാൻ പിന്നാലെ ഓടിയ കരയപ്പയാണ് ആദ്യം പുഴയിൽ വീഴുകയും ചെയ്തു. മകൻ പുഴയിൽ വീണതുകണ്ട് രക്ഷപ്പെടുത്താൻ ചാടിയ രേവതിയും മുങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇരുവരും വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബാഗംങ്ങൾ നടത്തിയ അന്വേഷണത്തിൽ പുഴയുടെ തീരത്ത് ഇവരുടെ ചെരിപ്പുകൾ കണ്ടെത്തിയത്.പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചിലിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

 

 

 

  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.
[masterslider id="10"]

Related posts

Click Here to Follow Us