അധികമായി ഈടാക്കിയ 80 ലക്ഷത്തോളം രൂപ തിരിച്ച് നൽകാൻ 14 ആശുപത്രികൾക്ക് നോട്ടീസ്.

ബെംഗളൂരു : അധികമായി ഈടാക്കിയ 81 ലക്ഷത്തോളം രൂപ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ തിരിച്ചു നൽകാൻ ഗ്രിവൻസ് റിഡ്രസൽ അതോറിറ്റിയുടെ വിധി.

ഇതിൽ പന്ത്രണ്ടോളം കേസുകൾ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്.

ഈ മാസം മാർച്ച് വരെ 44 പരാതികൾ ആണ് ലഭിച്ചത്, ഇതിൽ 23 കേസുകൾ രണ്ടാം തരംഗത്തിൽ കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ടതാണ്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

27 കേസുകൾ അധിക ചാർജ്ജ് ഈടാക്കിയതുമായി ബന്ധപ്പെട്ട് ആയിരുന്നു.

കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റബ്ലിഷ്മെൻ്റ് ആക്റ്റ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.

സർക്കാർ ആനുകൂല്യത്തോടെ സ്വകാര്യ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത് അധിക തുക ഈടാക്കിയ 81 കേസുകളും ഇതിൽ ഉൾപ്പെടുന്നു.

വിഷയങ്ങളിൽ ഉൾപ്പെട്ട ആശുപത്രികളുടെ കൂടി വാദം കേട്ട ശേഷമാണ് അതോറിറ്റി വിധി പുറപ്പെടുവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts