കനത്ത മഴ, മണ്ണിടിച്ചിൽ;മൂന്ന് മരണം കൂടി; വിവിധ ജില്ലകളിൽ റെഡ് അലർട്ട്.

ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു .

ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്‍, കൊഡഗ്, ശിവമോഗ എന്നീ ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്.

അതേ സമയം മഴക്കെടുതികൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം 3 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു, 2 പേരെ ഒഴുക്കിൽ പെട്ട് കാണാതായി.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന വിരാജ് പേട്ട്, ഉത്തര കന്നഡയിലെ ആറബെ ചുരം എന്നിവിടങ്ങളിൽ അടക്കം 8 ഇടങ്ങളിൽ വ്യാപകമായി മണ്ണിടിഞ്ഞ് ജനജീവിതത്തെ ബാധിച്ചു.

9000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കനത്ത മഴയിൽ ഇതുവരെ 21 വീടുകൾ പൂർണമായും 804 വീടുകൾ ഭാഗികമായും തകർന്നു.10 സ്കൂളുകൾ 65 പാലങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.291 കിലോമീറ്റർ റോഡ് ഒലിച്ചുപോയി.

ഷിറാഡി ചുരത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു- മംഗളൂരു ദേശീയ പാത 75 ൽ ഗതാഗതം തടസപ്പെട്ടു, സക്ലേഷ് പുരയിലെ ഡോണിഗലിലാണ് മണ്ണിടിഞ്ഞത്.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഭാരവാഹനങ്ങൾ ചാർമാഡി, മടിക്കേരി പുത്തുർ പാതയിലൂടെ തിരിച്ചുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts