ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

ബെംഗളൂരു : ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന റാക്കറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) വ്യക്തമാക്കി. ബംഗളുരുവിൽ നടന്ന ഐപിഎൽ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിയിൽ കെ.എസ്.സി.എ അംഗത്തിന് പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ വിശദീകരണം.

അംഗീകൃത മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കി വൻ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയായ ഗണേഷ് ഹരികേഷ് എന്ന വ്യക്തിക്കായി ബംഗളുരു പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇയാൾക്ക് അസോസിയേഷനുമായി ബന്ധമുണ്ടോ എന്നത് അറസ്റ്റിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളുമടക്കം 11 പേരെ പോലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാധാരണഗതിയിൽ എം-ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുക പ്രയാസകരമായതിനാൽ, അസോസിയേഷനുള്ളിലെ ആരുടെയെങ്കിലും സഹായത്തോടെ ടിക്കറ്റുകൾ മൊത്തമായി വാങ്ങിയതാകാമെന്നാണ് പോലീസിന്റെ നിഗമനം.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയ കെ.എസ്.സി.എ, അന്വേഷണ നിഴലിലുള്ള വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ തങ്ങൾക്ക് നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു. അറസ്റ്റിലായവരിൽ ആരും അസോസിയേഷനിലെ അംഗങ്ങളല്ല. റോയൽ ചലഞ്ചേഴ്സ് ബംഗളുരു (ആർസിബി) ടീമിന്റെ ടിക്കറ്റ് വിൽപ്പനയിലോ വിതരണത്തിലോ തങ്ങൾക്ക് പങ്കില്ലെന്നും, ഫ്രാഞ്ചൈസി നിശ്ചയിച്ചിട്ടുള്ള ഏജൻസികൾ വഴിയാണ് പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിതരണം നടക്കുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

തങ്ങൾക്ക് ലഭിക്കുന്ന പരിമിതമായ ടിക്കറ്റുകൾ അഫിലിയേറ്റഡ് ക്ലബ്ബുകൾക്കും സ്ഥിരം അംഗങ്ങൾക്കും സേവനം നൽകുന്ന സർക്കാർ വിഭാഗങ്ങൾക്കും മാത്രമാണ് നൽകുന്നതെന്നും, പൊതുജനങ്ങൾക്ക് അസോസിയേഷൻ നേരിട്ട് ടിക്കറ്റ് വിൽക്കാറില്ലെന്നും കെ.എസ്.സി.എ ആവർത്തിച്ചു. അന്വേഷണ പരിധിയിലുള്ളവരുമായി അസോസിയേഷനെ ബന്ധിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടലിലിറങ്ങാതെ കടൽ കാണാം; ബന്നാർഘട്ടയിലും മൈസൂരുവിലും ഇനി 'സ്കൂബ വാക്ക്'; മൃഗശാലകൾ മാറുന്നു, സന്ദർശകരെ കാത്തിരിക്കുന്നത് സമുദ്ര വിസ്മയം
[masterslider id="10"]

Related posts