ബെംഗളൂരുവിൽ വീണ്ടും ഫ്‌ളക്‌സുകൾ ഉയരുന്നു.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് രാഷ്ട്രീയ ഫ്‌ളക്‌സ് ഹോർഡിംഗുകളാണ് നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തിയത്. ഭൂരിഭാഗം ബോർഡുകളും, വളരെ വലുതും അപകടകരമാംവിധവുമാണ് സ്ഥാപിച്ചിട്ടുള്ളത്.

ഫ്‌ളെക്‌സുകൾ പ്രദർശിപ്പിക്കുന്നതിനായി നടപ്പാതകളും റോഡ് സൈൻബോർഡുകളും തടഞ്ഞതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരം രാഷ്ട്രീയ ഫ്‌ളക്‌സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബിബിഎംപി നിഗൂഢമായ മൗനമാണ് പാലിക്കുന്നത്.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

അതിനിടെ, വിധാന സൗധയ്ക്ക് പുറത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന രവിയുടെ പിറന്നാൾ ഫ്‌ളക്‌സ് ഹോർഡിംഗ് ഒരു സ്ത്രീ കീറുന്ന വീഡിയോ വൈറലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts