ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ കോണനകുണ്ടെയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടി. ഒരാൾ പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ നാലുപേരാണ് പിടിയിലായത്. രണ്ട് വ്യത്യസ്ത മോഷണക്കേസുകളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഏപ്രിൽ 5-നാണ് മൂന്ന് പ്രതികളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പ്രായപൂർത്തിയാകാത്ത ഒരാളുടെ സഹായത്തോടെയാണ് മോഷണം നടത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
മോഷണം നടത്തിയ സ്വർണം പ്രതികൾക്ക് പരിചയമുള്ള രണ്ട് സ്ത്രീകൾ വഴി മല്ലേശ്വരം, നേതാജിനഗർ, ബസവേശ്വരനഗർ തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികളിൽ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ കടകളിൽ നിന്നായി 113 ഗ്രാം സ്വർണാഭരണങ്ങളാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]