വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു : നഗരത്തെ നടുക്കി പ്രമുഖ വനിതാ അഭിഭാഷകയുടെ വീടിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. മണ്ടോളി റോഡിൽ താമസിക്കുന്ന അഭിഭാഷക പൂജ കകാതകറിന്റെ വസതിക്ക് നേരെയാണ് ശനിയാഴ്ച അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. വീടിന്റെ ഒന്നാം നില ലക്ഷ്യമാക്കി ഉതിർത്ത വെടിയുണ്ട ജനൽ ഗ്ലാസ് തകർത്ത് അകത്തേക്ക് പതിച്ചെങ്കിലും മുറിയിലുണ്ടായിരുന്ന മകൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശനിയാഴ്ച രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരുന്നു സംഭവം. പൂജയുടെ മകൾ സംസ്കൃതി ഒന്നാം നിലയിലെ മുറിയിൽ പരീക്ഷയ്ക്കായി പഠിച്ചുകൊണ്ടിരിക്കെയാണ് വെടിയൊച്ച കേട്ടത്. ജനൽ ഗ്ലാസുകൾ തകർന്ന് ചിതറിയെങ്കിലും വെടിയുണ്ട സംസ്കൃതിയുടെ ദേഹത്ത് തട്ടാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ബെലഗാവി റൂറൽ പോലീസും ഫോറൻസിക് വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.

  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!

സംഭവസ്ഥലത്തുനിന്ന് വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. കഴിഞ്ഞ 18 വർഷമായി ബെലഗാവിയിൽ അഭിഭാഷകയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് പൂജ. പ്രൊഫഷണൽ വൈരാഗ്യമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

സംഭവത്തിൽ ബെലഗാവി റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. പൂജയ്ക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷ നൽകുമെന്ന് പോലീസ് ഉറപ്പുനൽകി. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന നഗരത്തിലുണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts