ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

ബെംഗളൂരു: നഗരത്തിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട ട്രാക്ടറുകൾ വ്യാപകമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാകുന്നു. ഈ മാസം ആദ്യം ഹുളിമാവിൽ ക്ഷേത്ര ഘോഷയാത്രയ്ക്കിടെ ട്രാക്ടർ കയറി 29 വയസ്സുള്ള വ്യവസായി കൊല്ലപ്പെട്ട സംഭവത്തോടെയാണ് നഗരത്തിലെ ട്രാക്ടറുകളുടെ ക്രമരഹിതമായ ഉപയോഗം വീണ്ടും ചർച്ചയായത്. നഗരത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ നിർമ്മാണ സാമഗ്രികളും മാലിന്യങ്ങളും കടത്താൻ ട്രാക്ടറുകൾ സൗകര്യപ്രദമാണെങ്കിലും, മതിയായ മേൽനോട്ടമില്ലാത്തത് അപകടങ്ങൾ വർദ്ധിപ്പിക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ നടക്കുന്ന നോർത്ത്, ഈസ്റ്റ് സോണുകളിലാണ് ഈ പ്രശ്നം അതിരൂക്ഷമായിട്ടുള്ളത്. ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിക്കാതെയാണ് പല ഉടമകളും ഇവരെ ജോലിക്ക് നിയമിക്കുന്നത്. കൊമേഴ്സ്യൽ ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാറില്ലെന്നും വാഹനം കൈകാര്യം ചെയ്യാൻ അറിയുന്ന ആരെയും ജോലിക്ക് എടുക്കാറുണ്ടെന്നും ഉടമകൾ തന്നെ സമ്മതിക്കുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യാൻ തയ്യാറാകുന്ന അതിഥി തൊഴിലാളികളെയാണ് ഭൂരിഭാഗം ട്രാക്ടർ ഉടമകളും ആശ്രയിക്കുന്നത്. രാത്രി പത്തു മണിക്ക് ശേഷമുള്ള ഗതാഗത നിയന്ത്രണം നീങ്ങുന്നതോടെ സർജാപുര, വൈറ്റ്ഫീൽഡ് തുടങ്ങിയ മേഖലകളിൽ ട്രാക്ടറുകൾ അമിതവേഗതയിൽ പായുന്നത് പതിവാണെന്നും ഇവയിൽ റിഫ്ലക്ടറുകൾ പോലുമില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

  എല്ലാ പുരുഷന്മാരും ഒരുപോലെയല്ല; അപരിചിതമായ ബെം​ഗളൂരു ന​ഗരത്തിൽ തുണയായി ബസ് കണ്ടക്ടറും റാപ്പിഡോ ഡ്രൈവറും; നന്ദി പറഞ്ഞ് യുവതി

നികുതി ഇളവുകൾക്കായി ട്രാക്ടറുകൾ കാർഷിക വാഹനങ്ങളായി രജിസ്റ്റർ ചെയ്ത ശേഷം അവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അപകടങ്ങൾ സംഭവിക്കുമ്പോഴാണ് ഇൻഷുറൻസ് സംബന്ധിച്ച സങ്കീർണ്ണതകൾ പുറത്തുവരുന്നത്. ട്രാക്ടർ എൻജിനും ട്രെയിലറിനും വെവ്വേറെ ഇൻഷുറൻസ് ആവശ്യമാണെന്നിരിക്കെ, പലപ്പോഴും രേഖകൾ കൃത്യമല്ലാത്തത് ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകുന്നു. ട്രാക്ടറുകൾ പൂർണ്ണമായും നിരോധിക്കുന്നത് പ്രായോഗികമല്ലെങ്കിലും, രാത്രികാല പട്രോളിംഗ് ശക്തമാക്കാനും നിയമലംഘനം ആവർത്തിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കാനുമുള്ള നടപടികൾ ട്രാഫിക് പോലീസ് ആരംഭിച്ച് കഴിഞ്ഞു.55

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
  മുഖ്യമന്ത്രി വിജയ് സ്റ്റാലിന്റെ വസതിയിലെത്തി; രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് സൗഹൃദ കൂടിക്കാഴ്ചയിൽ വരവേല്‍പ്പ് പൊന്നാടയും പൂച്ചെണ്ടുമായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us