ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ

ബെംഗളൂരു: ഓൺലൈൻ ആപ്പുകൾ വഴി ഓട്ടോറിക്ഷകളും ക്യാബുകളും ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദേശവുമായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ. ബുക്കിംഗ് ആപ്പിൽ കാണിച്ചിരിക്കുന്ന വാഹന രജിസ്ട്രേഷൻ നമ്പറും ഡ്രൈവറുടെ വിവരങ്ങളും സ്ഥലത്തെത്തുന്ന വാഹനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്നും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വിഷയം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.

വ്യാപകമായി ഡാറ്റാ പൊരുത്തക്കേടുകൾ; ആശങ്കയിൽ യാത്രക്കാർ

അടുത്തിടെയായി ബെംഗളൂരു നഗരത്തിൽ ഓല, ഉബർ, റാപ്പിഡോ, നമ്മ യാത്ര തുടങ്ങിയ റൈഡ്-ഹെയ്‌ലിംഗ് ആപ്പുകളിൽ വാഹനം ബുക്ക് ചെയ്യുമ്പോൾ തികച്ചും വ്യത്യസ്തമായ രജിസ്‌ട്രേഷൻ നമ്പറുകളുള്ള വാഹനങ്ങൾ എത്തുന്നതായി വ്യാപക പരാതികളാണ് ഉയരുന്നത്. പത്തിൽ ഏഴ് തവണയും ഇത്തരം പൊരുത്തക്കേടുകൾ അനുഭവപ്പെടുന്നുണ്ടെന്ന് നഗരവാസികൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നു. ഒരു നമ്പറിൽ ഓട്ടോ ബുക്ക് ചെയ്യുമ്പോൾ എത്തുന്നത് മറ്റ് വാഹനങ്ങളാണെന്നും, സാങ്കേതിക തകരാറോ കടബാധ്യതയോ ആണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഒഴികഴിവ് പറയുകയാണെന്നും പൊതുജനങ്ങൾ ആരോപിക്കുന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ആപ്പിലെ വിവരങ്ങൾ തെറ്റാണെങ്കിൽ കയറരുത്: പോലീസ് കമ്മീഷണർ

യാത്രക്കാരുടെ ജീവനും സ്വത്തിനുമാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ, ആപ്പിലെ വിവരങ്ങളുമായി വ്യത്യാസമുള്ള വാഹനങ്ങളിൽ യാത്ര ചെയ്യരുതെന്ന് കർശന നിർദേശം നൽകി. യാത്രയ്ക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ കുറ്റകൃത്യങ്ങളോ സംഭവിച്ചാൽ, ആപ്പിലെ വിവരങ്ങളും യഥാർത്ഥ വാഹനവും വ്യത്യസ്തമായിരിക്കുന്നത് അന്വേഷണത്തെയും ഉത്തരവാദികളെ കണ്ടെത്തുന്നതിനെയും ഗുരുതരമായി ബാധിക്കും. അതിനാൽ ഇത്തരം വാഹനങ്ങൾ ഉടനടി നിരസിച്ച് 112 എമർജൻസി ഹെൽപ്പ് ലൈനിലോ അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു

കമ്പനികൾക്കും ഡ്രൈവർമാർക്കും കർശന മുന്നറിയിപ്പ്

തങ്ങളുടെ ഡ്രൈവിംഗ് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് കൈമാറുന്നതും, വ്യാജ രേഖകൾ ഉപയോഗിക്കുന്നതും, രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നതും ഗുരുതര നിയമലംഘനമാണ്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്കെതിരെയും മാർഗ്ഗനിർദേശങ്ങൾ പാലിക്കാത്ത ആപ്പ് അഗ്രഗേറ്റർ കമ്പനികൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പശ്ചാത്തലം ഇടയ്ക്കിടെ കൃത്യമായി പരിശോധിക്കാനുള്ള ബാധ്യത കമ്പനികൾക്കുണ്ടെന്നും പോലീസ് ഓർമ്മിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts