സദാചാര പോലീസ് കളി വേണ്ട; പ്രണയദിനത്തിൽ നഗരത്തിലെ കമിതാക്കൾക്ക് കാവലൊരുക്കി യൂത്ത് കോൺഗ്രസ്

ബെംഗളൂരു: ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ സംസ്കാര സംരക്ഷണത്തിന്റെ പേരിൽ സദാചാര പോലീസിംഗ് അവസാനിപ്പിക്കാൻ കർണാടക സംസ്ഥാന യൂത്ത് കോൺഗ്രസ്. വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്ദൾ തുടങ്ങിയ സംഘടനകളെ ഭയപ്പെടേണ്ടതില്ല, പ്രണയികളെ സംരക്ഷിക്കാൻ ‘പ്രണയത്തിന്റെ പടയാളികളായി’ ഞങ്ങൾ നിലകൊള്ളുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എച്ച്.എസ്. മഞ്ജുനാഥ് ഗൗഡ പ്രഖ്യാപിച്ചു. എല്ലാ വർഷവും വാലന്റൈൻസ് ദിനത്തിൽ പാർക്കുകളിലും മാളുകളിലും പൊതുസ്ഥലങ്ങളിലും ഹിന്ദു അനുകൂല സംഘടനകൾ പ്രണയികളെ ഉപദ്രവിക്കുന്നതായി പരാതികൾ കേൾക്കാറുണ്ട്. ഇത്തവണ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മഞ്ജുനാഥ് ഗൗഡ മുന്നറിയിപ്പ് നൽകി.…

Read More

ബെംഗളൂരുവിൽ യുവതികൾക്കിടയിൽ ഗർഭനിരോധന ഗുളികയുടെ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് 20% വർദ്ധിച്ചതായി പഠനങ്ങൾ

ബെംഗളൂരു: ലൈംഗിക വിദ്യാഭ്യാസത്തിലൂടെ വർദ്ധിച്ചുവരുന്ന അവബോധം ചില ഡോക്ടർമാർ ചൂണ്ടിക്കാണിക്കുമ്പോൾ, മറ്റു ചിലർ പറയുന്നത് സമപ്രായക്കാരുടെ സമ്മർദ്ദം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുണ്ടെന്നാണ്. അനാവശ്യ ഗർഭധാരണം തടയുന്നതിനു പുറമേ, കനത്ത രക്തസ്രാവം, എൻഡോമെട്രിയോസിസ്, മുഖക്കുരു എന്നിവ ചികിത്സിക്കാനും സംയോജിത ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ബെംഗളൂരുവിലെ ഒരു 19 വയസ്സുള്ള പെൺകുട്ടി ഡോക്ടറുടെ ഉപദേശമില്ലാതെ ആർത്തവചക്രം വൈകിപ്പിക്കാൻ സംയോജിത ഗർഭനിരോധന ഗുളികകൾ കഴിച്ചു, ഇത് രക്തം കട്ടപിടിക്കുന്നതിനും മരണത്തിനും കാരണമായി. ഇന്റർനെറ്റിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ ഉള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മെഡിക്കൽ…

Read More

വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി പ്രിയങ്ക ചോപ്ര

എട്ടുവർഷം മുൻപായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹം. ഇരുവരും വിവാഹിതിരായി ഏതാനും ദിവസങ്ങൾക്കകം തന്നെ വേർപിരിയൽ വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരും തയാറായിരുന്നില്ല. ഇപ്പോഴിതാ വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് പ്രിയങ്ക ചോപ്ര. ‘‘മോശക്കാരായ ആളുകൾ എല്ലായിപ്പോഴും മോശം കാര്യങ്ങളാണ് ചിന്തിക്കുന്നത്.’’– എന്നായിരുന്നു അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞത്. ‘‘ഞങ്ങൾ ഇപ്പോൾ എട്ട് വർഷം പൂർത്തിയാക്കിയിരിക്കുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം തകർന്നെന്ന് ആളുകള്‍ പറയുന്നെങ്കിൽ…

Read More

നേതൃമാറ്റ ചർച്ചകൾക്കിടെ സംസ്ഥാന ബജറ്റിന് തീയതി നിശ്ചയിച്ചു

ബെംഗളൂരു: സംസ്ഥാന കോൺഗ്രസിലെ കസേര തർക്കത്തിനിടയിൽ, 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കർണാടക സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനുള്ള സമയം നിശ്ചയിച്ചു . മാർച്ച് 6 മുതൽ മാർച്ച് 27 വരെയാണ് ബജറ്റ് സമ്മേളനം നടക്കുക, സമ്മേളനത്തിന്റെ ആദ്യ ദിവസമായ മാർച്ച് 6 ന് മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയുമായ സിദ്ധരാമയ്യ തന്റെ പതിനേഴാമത്തെ ബജറ്റ് അവതരിപ്പിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതോടെ, ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച നേതാക്കളിൽ ഒരാളായി അദ്ദേഹം വീണ്ടും അംഗീകരിക്കപ്പെടും.

Read More

പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവദാനം; 4 കുഞ്ഞുങ്ങൾക്ക് ജീവൻ ഏകി അലന്റെ കുടുംബത്തിന്റെ തീരുമാനം

പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച 10 മാസം മാത്രം പ്രായമുള്ള ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെയുള്ള അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ്. ഞായർ രാവിലെ മൃതദേഹം വീട്ടിൽ കൊണ്ടുവരും. 5 മണിയോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്കാരം നടക്കും. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.…

Read More

യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; വിവാഹിതനായ കാമുകൻ ഒളിവിൽ, വീട്ടുകാർ പിടിയിൽ

നിഷാത്പുരയിലെ ആളൊഴിഞ്ഞ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ല സ്വദേശിയായ അഷ്റഫി എന്ന സിയയാണ് (33) കൊല്ലപ്പെട്ടത്. കാമുകനായ സമീർ കുടുംബാംഗങ്ങളുടെ സഹായത്തോടെ സിയയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിന് സമീപമുള്ള സെപ്റ്റിക് ടാങ്കിൽ തള്ളി. ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്നു മാസം മുൻപ് വീട് ഉപേക്ഷിച്ച് ഭോപ്പാലിലെത്തി.…

Read More

താരങ്ങളുടെ ആവേശം കണ്ട് ഞെട്ടി സംഘാടകർ; 3 ദിവസം കൊണ്ട് തീര്‍ന്നത് 10,000 കോണ്ടം പാക്കറ്റുകൾ ; കോണ്ടം കിട്ടാനില്ല; വൻ പ്രതിസന്ധി

കൊര്‍ടീന (ഇറ്റലി) ∙ ശൈത്യകാല ഒളിംപിക്സിനുള്ള അത്‌ലീറ്റുകള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ഗർഭനിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്ന് പരാതി. 2900 അത്ലീറ്റുകള്‍ക്കായി 10,000 ഗർഭനിരോധന ഉറകൾ സംഘാടകര്‍ എത്തിച്ചിരുന്നെങ്കിലും മൂന്നാം ദിവസം തന്നെ തീര്‍ന്നുപോയെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായാണ് പ്രതിസന്ധിയുണ്ടായതെന്നും ഉടന്‍ പരിഹരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തിക്കാനാകുമെന്നതില്‍ സംഘാടകര്‍ക്കും നിശ്ചയമില്ല. ആയിരക്കണക്കിന് അത്‌ലീറ്റുകൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകര്‍ ഇത്രയധികം കോണ്ടം കരുതിയത്. എന്നാല്‍ അത് വളരെ പെട്ടെന്ന് തീര്‍ന്നത് ആശങ്കയുണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 2024ലെ പാരിസ്…

Read More

കേരളത്തിൽ വീണ്ടും പപ്പടത്തിനടി; അടിയോടടി വിവാഹസൽക്കാരത്തിനിടെ; ക്രെഡിറ്റ് ഏത് ജില്ലക്ക് എന്നറിയാൻ വായിക്കാം

തിരുവനന്തപുരം: വിവാഹ സൽക്കാരത്തിന് പപ്പടം വിളമ്പാത്തതിന്റെ പേരിൽ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ അടി നടന്നു. ഊരുട്ടമ്പലത്തിന് സമീപം നീറമൺകരയിലാണ് സംഭവം. വിവാഹ സൽക്കാര ഹാളിൽ പപ്പടം എത്താതിരുന്നതോടെയാണ് ഊട്ടുപുരയിൽ നിന്ന് അടി തുടങ്ങിയത്. നേരിയ വാക്കേറ്റം പിന്നീട് തർക്കത്തിലേക്കു നീങ്ങി. പിന്നീട് ഇരുഭാഗത്തെയും ആളുകൾ ഏറ്റുപിടിച്ചതോടെ തല്ലിലേക്കു നീങ്ങുകയായിരുന്നു. മാറനല്ലൂർ– നരുവാമൂട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശത്തായിരുന്നു വിവാഹ സൽക്കാരം. വിവരമറിഞ്ഞ് മാറനല്ലൂരിൽ നിന്നും നരുവാമൂട്ടിൽ നിന്നും പൊലീസ് എത്തി. എന്നാൽ പരാതി നൽകാൻ ഇരുകൂട്ടരും തയാറായില്ല. ഇതോടെ പൊലീസ് മടങ്ങി. പരാതിയില്ലെന്ന്…

Read More

ബെംഗളൂരുവില്‍ നടപ്പാതകള്‍ ഇനി കാല്‍നടയാത്രക്കാര്‍ക്ക്; കച്ചവടക്കാർ അര്‍ഹരെങ്കില്‍ ലൈസന്‍സ് ഇല്ലെങ്കില്‍ നടപടി

ബെംഗളൂരു നഗരത്തിലെ നടപ്പാതകള്‍ കയ്യേറുന്ന വഴിയോര ക്കച്ചവടക്കാരെ നിയന്ത്രിക്കാന്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടപടികള്‍ ശക്തമാക്കി. 5 കാര്‍പറേഷനുകളുടെയും കീഴിലുള്ള യോഗ്യരായ വഴിയോരക്കച്ചവടക്കാരെ കണ്ടെത്തി ലൈസന്‍സ് നല്‍കി വരികയാണ് . ഇന്നലെ വെസ്റ്റ് സിറ്റി കോര്‍പറേഷന്‍ പരിധിയിലെ ഗോവിന്ദരാജനഗര്‍, ദാസറഹള്ളി, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ ലൈസന്‍സ് വിതരണം ചെയ്തു. കഴിഞ്ഞ ദിവസം സൗത്ത് സിറ്റി കോര്‍പറേഷന് കീഴിലുള്ള 3802 കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. ഒരുവര്‍ഷമായി തുടര്‍ന്ന സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ലൈസന്‍സിന് അര്‍ഹരായ കച്ചവടക്കാരെ കണ്ടെത്തിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, മാര്‍ഷല്‍മാര്‍ തുടങ്ങിയവര്‍…

Read More

കുഴിയടപ്പ് തീര്‍ന്നെന്ന് ജിബിഎ; നടുവൊടിഞ്ഞ് യാത്രക്കാര്‍; ബെംഗളൂരുവില്‍ ദുരിതയാത്ര തുടരുന്നു

road pothole

ബെംഗളൂരു: മഴമാറിയിട്ടും നഗരറോഡുകളിലെ കുഴിയടപ്പ് പൂര്‍ത്തിയായില്ല. ഇനി കുഴികള്‍ അടയ്ക്കാന്‍ ബാക്കിയില്ലെന്ന് ജിബിഎ അവകാശപ്പെടുമ്പോഴും പ്രധാന റോഡുകളിലടക്കം യാത്ര ദുരിതമയം. സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലുള്‍പ്പെടുന്ന എംജി റോഡ്, റസിഡന്‍സി റോഡ് ഉള്‍പ്പെടെയുള്ള വഴികളില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിട്ട് ആഴ്ചകളായിട്ടും നികത്തിയിട്ടില്ല. നഗരറോഡുകളിലെ കുഴിയടപ്പിനുള്ള സമയപരിധി നവംബറില്‍ പൂര്‍ത്തിയായെങ്കിലും കുഴികള്‍ക്കു മാത്രം കുറവില്ല. ബെംഗളൂരു ജല അതോറിറ്റി ശുദ്ധജല, സീവേജ് പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനായി പൊളിച്ച റോഡുകളും അതേപടി തുടരുകയാണ്. പൊടിശല്യം രൂക്ഷമായ റോഡുകളില്‍ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും റോഡ് പുനര്‍നിര്‍മാണത്തിന് തടസ്സ…

Read More
Click Here to Follow Us