തലസ്ഥാന നഗരിയിലാണ് അതിദാരുണമായ ക്രൂരത നടന്നത്. അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് പ്രതികാരത്തിന്റെ പേരില്ലെന്നാണ് വിവരം. കേസിൽ കുട്ടിയുടെ അച്ഛന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യം തീർക്കാനുള്ള പ്രതികാരക്കൊലയെന്നാണ് പൊലീസും പറഞ്ഞത്.
ഡൽഹിയിലെ നരേല മേഖലയിലാണ് സംഭവം നടന്നത്. സ്വന്തമായി എട്ടോളം വാഹനങ്ങളുള്ള കുട്ടിയുടെ അച്ഛന്റെ ഡ്രൈവറായ നീതുവാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളുടെ വാടക വീട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലിക്കാർ തമ്മിലുണ്ടായ അടിപിടിയിൽ കുട്ടിയുടെ അച്ഛൻ ഇടപെട്ടു. ഡ്രൈവറായ നീതുവിനെ ശാസിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കുട്ടിയെ കൊല്ലുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.
ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള നീതുവിന്റെ വാടകമുറിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം പുറത്തറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]