കലാസിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; ഡോഗ് സ്ക്വാഡും ബോംബ് നിർവീര്യ സംഘവും സ്ഥലത്ത്!

ബെംഗളൂരു: നഗരത്തിലെ കലാസിപാളയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. പോലീസും ഡോഗ് സ്ക്വാഡും ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു ബാഗിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി വിവരമുണ്ട്, സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരുവിലെ കലാസിപാളയ ബസ് സ്റ്റാൻഡിന്റെ എല്ലാ കോണുകളിലും പോലീസ് അന്വേഷണം നടത്തി. ബസ് സ്റ്റോപ്പിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ജെലാറ്റിൻ സ്റ്റിക്കിനൊപ്പം ചില ഡിറ്റണേറ്ററുകളും കണ്ടെത്തിയതായി സൂചനയുണ്ട്.

Read More

ദയവായി ആരെങ്കിലും ഒന്ന് സഹായിക്കൂ’; വിഡിയോ സന്ദേശത്തിലൂടെ പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ വൻ തരം​ഗമാണ് തനുശ്രീ സൃഷ്ടിച്ചത്. പിന്നാലെ വന്ന ഡോല്‍, ഭാഗം ഭാഗ്, ഗുഡ് ബോയ് ബാഡ് ബോയ് തുടങ്ങിയ സിനിമകളൊക്കെ തനുശ്രീയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റി. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടൻ നാന പട്നേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ തനുശ്രീ വീണ്ടും വർത്തകളിൽ നിറഞ്ഞു. സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ഇപ്പോൾ. വിഡിയോ സന്ദേശത്തിലൂടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…

Read More

വിദ്യാർഥിനിയെ തീവണ്ടി യാത്രയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കാസർകോട്: തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിൽ ആണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർ മുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാർഥിനി…

Read More

നാഗസാന്ദ്ര ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരായ ഹർജി; എൻഎച്ച്എഐക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

2021 ൽ ടോൾ പിരിവ് കാലാവധി അവസാനിച്ചതിനാൽ നാഗസാന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻ‌എച്ച്‌എ‌ഐ) നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. നഗരം ആസ്ഥാനമായുള്ള അഭിഭാഷകനായ എ.വി. അമരനാഥൻ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021 മുതൽ കോടിക്കണക്കിന് രൂപ ടോൾ പിരിച്ചെടുത്തിട്ടുണ്ടെന്ന് ആരോപിച്ച്, 2021 മുതൽ പിരിച്ചെടുത്ത ടോളിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ NHAI-യോട്…

Read More

ഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചു

ഭക്തരുടെ കാത്തിരിപ്പ് സമയം ലഘൂകരിക്കുന്നതിനായി തിരുപ്പതി ബോർഡ് പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ചുഹൈദരാബാദ്: ഭക്തർക്കുള്ള ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച പുതിയ ശ്രീവാനി ദർശൻ ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). തിരുമല അന്നമയ ഭവന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പുതിയ സൗകര്യം ടിടിഡി ചെയർമാൻ ബി ആർ നായിഡുവും എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള റാവുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശ്രീവാനി ദർശന ടിക്കറ്റുകൾ ലഭിക്കാൻ ഭക്തർ രാവിലെ 5:00 മുതൽ കാത്തിരിക്കേണ്ടി…

Read More

കർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്

ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കടക്കാരന് 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി നോട്ടീസ്. യു.പി.ഐ ഇടപാടുകൾ സംബന്ധിച്ച് കർണാടകയിൽ വിവാദം കൊഴുക്കുന്നതിനിടെയാണ് നോട്ടീസ്. 29 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 10,20, 30, 50 രൂപയുടെ യു.പി.ഐ ഇടപാടുകളാണ് കച്ചവടക്കാരൻ കൂടുതലായി നടത്തിയത്. ഇയാൾ നാല് വർഷത്തിനുള്ളിൽ 40 ലക്ഷം രൂപയുടെ യു.പി.ഐ ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. എന്നാൽ, ജി.എസ്.ടി രജിസ്ട്രേഷൻ നടത്തിയിരുന്നില്ല. ഞാൻ പഴങ്ങളുടേയും പച്ചക്കറിയുടേയും കച്ചവടമാണ് നടത്തുന്നത്. 40 ലക്ഷം രൂപയുടെ കച്ചവടമാണ് നാല് വർഷത്തിനുള്ളിൽ നടന്നത്…

Read More

മിംസ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു : നഗരത്തിലെ മിംസ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു. കൊപ്പൽ സ്വദേശിയായ ഭരത് യതിമാനാണ് മരിച്ചത്. ഒന്നാം വർഷ എംബിബിഎസിൽ പഠിക്കുകയായിരുന്ന ഭരത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മണ്ഡ്യ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതേക്കുറിച്ച് മിംസ് ഡയറക്ടർ ഡോ. നരസിംഹസ്വാമി പറഞ്ഞത്, ഭരത് അടുത്ത മുറിയിലെ സുഹൃത്തുക്കളുമായി രാത്രി 12 മണി വരെ സംസാരിച്ചിരുന്നു എന്നാണ്. തുടർന്ന് അദ്ദേഹം തന്റെ മുറിയിലേക്ക് പോയി ആത്മഹത്യ ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടുപേർ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. രാവിലെ…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ വലിയ പരിപാടികൾ നടത്തരുതെന്ന് അന്വേഷണ സമിതി

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂടുതൽ ആളുകളെത്തുന്ന പരിപാടികൾ സംഘടിപ്പിക്കരുതെന്ന് സമിതി റിപ്പോർട്ട്. ജസ്റ്റിസ് മിഖായേൽ ചുൻഹ കമീഷണൻ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച പരാമർശം. സ്റ്റേഡിയത്തിന്റെ ഡിസൈനും സ്ട്രക്ചറും വലിയ ആളുകൾ എത്തുന്നതിന് അനുകൂല​മല്ലെന്നാണ് റിപ്പോർട്ട്. ജൂൺ നാലിന് തിക്കിലും തിരക്കിലുപ്പെട്ടുണ്ടായ ദുരന്തം അന്വേഷിക്കുന്നതിനാണ് പ്രത്യേക സമിതിയെ നിയോഗിച്ചത്. ദുരന്തത്തിൽ 11 പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാറിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. വൻ പരിപാടികൾ നടക്കുന്ന വേദികളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കണമെന്നും സമിതി…

Read More

ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിഅയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പരാതി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18) ആണ് മരിച്ചത്. സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് അറിയിച്ചു. പുറത്തു പോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച്…

Read More

കേരളത്തിൽ മഴ കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം,…

Read More
Click Here to Follow Us