കുടകിലെ റിസോർട്ടിലെത്തിയ കുടുംബങ്ങൾക്ക് നേരെ ആക്രമണവും ഭീഷണിയും 

ബെംഗളൂരു: കുടക് ജില്ലയിലെ നാപോക്ലു റിസോർട്ടില്‍ എത്തിയ ബെംഗളൂരു സ്വദേശികളായ മൂന്ന് ദമ്പതികളും അഞ്ച് കുട്ടികളും അടങ്ങുന്ന അതിഥി സംഘത്തെ റിസോർട്ട് ഉടമയും ജീവനക്കാരും ചേർന്ന് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം.

ബിജെപി നേതാവായ മനു മുത്തപ്പ അപ്പച്ചെത്തോളണ്ടയുടെ ഉടമസ്ഥതയിലുള്ള നാപോക്ലുവിലെ സ്കൈലാർക്ക് റിസോർട്ടിലാണ് സംഭവം.

സംഭവത്തില്‍ ദമ്പതികള്‍ കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട്, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നല്‍കി.

ദീപാവലി വാരാന്ത്യത്തില്‍ മൂന്ന് ദമ്പതികളും അഞ്ച് കുട്ടികളുമടങ്ങുന്ന സംഘം സ്കൈലാർക്ക് റിസോർട്ട് സന്ദർശിച്ചതായാണ് റിപ്പോർട്ട്.

ബുക്കിംഗ് സമയത്ത് റിസോർട്ടിൻ്റെ വെബ്‌സൈറ്റില്‍ ‘പ്രീമിയം’ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവശ്യവസ്തുക്കള്‍ പോലും നല്‍കുന്നതില്‍ റിസോർട്ട് പരാജയപ്പെട്ടു എന്നും ദമ്പതികള്‍ പറയുന്നു.

  ബൈക്ക് ടാക്സി നിരോധനം: നയം രൂപീകരിക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ചെക്ക്-ഇൻ സമയത്ത് പേയ്‌മെൻ്റുകള്‍ മുൻകൂട്ടി എടുത്തതിനാല്‍ ഈ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവരുടെ പരാതികള്‍ റിസോർട്ട് അധികൃതർ നിരസിച്ചതായും സന്ദർശകർ പറയുന്നു.

അതേസമയം , താങ്ങായ് ഇക്കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ റിസോർട്ട് ഉടമ മനു മുത്തപ്പ ശത്രുതാപരമായ നിലപാടാണ്സ്വീകരിച്ചതെന്നും ഇയാളുടെ പെരുമാറ്റം റെക്കോർഡുചെയ്‌തപ്പോള്‍,ശാരീരികമായി ആക്രമിച്ചതായും അതിഥി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പറയുന്നു.

എൻ്റെ ടി-ഷർട്ട് വലിച്ച്‌ കീറി. ഇടപെട്ട എൻ്റെ കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടു. ഞങ്ങള്‍ 3 സ്ത്രീകളും 3 പുരുഷന്മാരും 5 കുട്ടികളും ആയിരുന്നു. ആക്രമണത്തിന് ശേഷം അർദ്ധരാത്രിയില്‍ കൂടുതല്‍ ആക്രമണം ഭയന്ന് ഞങ്ങള്‍ അവിടെ നിന്നും പോകാൻ ശ്രമിച്ചപ്പോള്‍, മനു മുത്തപ്പയും കൂട്ടരും പാർക്കിംഗ് ഏരിയയില്‍ ഞങ്ങളുടെ പുറത്തിറങ്ങുന്നത് തടയുകയും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും വീട്ടുകാരെ മർദിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.

  സ്വർണവിലയിൽ ഇന്നും ഇടിവ്

അവർ ട്രക്കില്‍ ഹോക്കി സ്റ്റിക്കുകളും മെറ്റല്‍ കമ്പുകളും കൊണ്ടുപോകുന്നത് ഞങ്ങള്‍ നിരീക്ഷിച്ചു.

രാത്രി വൈകി ഒരു വെള്ള ടാറ്റ പിക്കപ്പ് ട്രക്കില്‍ 15 കിലോമീറ്ററിലധികം പേർ ഞങ്ങളെ പിന്തുടർന്നു.

ഞങ്ങളെ പിന്തുടരുന്ന ടീമില്‍ അദ്ദേഹത്തിൻ്റെ ഭാര്യ റീത്ത മുത്തപ്പയും ഉണ്ടായിരുന്നു.-അദ്ദേഹം പറഞ്ഞു.

ഈ സംഭവം ഞങ്ങളോടൊപ്പമുള്ള കുട്ടികളെ സാരമായി ബാധിച്ചിട്ടുണ്ട്, അവർ ഇപ്പോള്‍ സ്കൂളില്‍ കൗണ്‍സിലിംഗിലൂടെ വൈകാരിക പിന്തുണ സ്വീകരിക്കുന്നു.

ആക്രമണത്തിനായി തങ്ങളെ പിന്തുടരുന്നതായി അവർക്ക് ഇപ്പോഴും തോന്നുന്നതിനാല്‍ സ്കൂളില്‍ പോകാൻ അവർ ഭയപ്പെടുന്നു, “അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സമ്മാനപ്പെരുമഴയോടെ ബെംഗളൂരു ക്ലീൻ അപ്പ് ഡ്രൈവ് തുടക്കം: ശുചിത്വ ഡ്രൈവിലെ വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us