കോളനിയിലേക്ക് മാത്രം വെള്ളം തുറന്നുവിടുന്നില്ലെന്ന് പരാതി 

ബെംഗളൂരു: മല്ലിഗെരെ ഗ്രാമത്തിലെ ദലിത് ഗ്രാമീണർ തങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് മാത്രം വെള്ളം തുറന്നുവിടുന്നില്ലെന്ന് പരാതി.

പ്രാദേശിക ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കോളനിയിലെ മുന്നൂറിലധികം ദളിത് കുടുംബങ്ങൾ രംഗത്തെത്തി.

കോളനി ഒഴികെയുള്ള മുഴുവൻ ഗ്രാമങ്ങളിലും വെള്ളം വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ജലവിതരണം പുനഃസ്ഥാപിച്ചെന്നു പറഞ്ഞ പഞ്ചായത്ത് വികസന ഓഫീസർമാർ (പിഡിഒ) ആരോപണം നിഷേധിച്ചു.

ജാതിവിവേചനം നടത്തിയെന്നാരോപിച്ച് മറ്റ് കോളനികളിലെ താമസക്കാരുമായുള്ള വാക്കേറ്റമുണ്ടായി.

പിന്നീട് ഗ്രാമവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്നാണ് ജലവിതരണം പുനഃസ്ഥാപിച്ചത്.

ദളിത് ഗ്രാമവാസികൾ മറ്റ് കോളനികളിലെ ടാപ്പുകളിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ താമസക്കാർ തമ്മിൽ തർക്കമുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts