ട്രെയിനിടിച്ച് 80 ലധികം ആടുകൾ ചത്തു 

ബെംഗളൂരു: ഷിഡ്‌ലഘട്ട താലൂക്കിലെ ലക്കഹള്ളി ഗ്രാമത്തിന് സമീപം നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 80ലധികം ആടുകൾ ട്രെയിനിടിച്ച് ചത്തു.

ചിക്കബല്ലാപ്പൂരിൽ നിന്ന് കോലാറിലേക്ക് ട്രെയിൻ ഓടുമ്പോഴാണ് അപകടമുണ്ടായത്.

ഹുസാഹുദ്യ സ്വദേശികളായ അഞ്ജിനപ്പ, മുനിനാരായണൻ, ദേവരാജ് എന്നിവരുടെ ആടുകളാണ് ചത്തത്.

റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

റെയിൽവേ ട്രാക്കിന് സമീപം ആടുകൾ മേഞ്ഞുനടക്കുമ്പോൾ നായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിക്കുകയായിരുന്നുവെന്ന് ആടുകളുടെ ഉടമ അഞ്ജിനപ്പ പറഞ്ഞു.

  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം

ഇതോടെ ഭയന്ന ആടുകൾ രക്ഷപ്പെടാൻ പാളത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അതേ സമയം ആടുകൾക്ക് മുകളിലൂടെ ട്രെയിൻ പാഞ്ഞുകയറുകയായിരുന്നു.

ആടുകളെ ആശ്രയിച്ചാണ് ഞങ്ങൾ ജീവിച്ചിരുന്നത്.

അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഓരോ ആടുടമയ്ക്കും ഉണ്ടായിരിക്കുന്നത്.

80 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. മൂന്ന് കർഷകരുടേതാണ് ചത്ത ആടുകൾ.

ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ചിക്കബെല്ലാപൂർ റെയിൽവേ അധികൃതരെ അറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

  സ്വര്‍ണവില കൂടി

ഓരോ ആടിനും 5000 രൂപ വീതം സർക്കാരിൽ നിന്ന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us