പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെ അത്തിബെലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി

ബംഗളൂരു: ബുധനാഴ്ച പുലർച്ചെ ഒരാൾ കൂടി മരിച്ചതോടെ അത്തിബെലെ പടക്കം പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 17 ആയി.

30-40 ശതമാനം പൊള്ളലേറ്റ പടക്ക ഗോഡൗണിലെ ജീവനക്കാരനായ രാജേഷ് (19) മരണത്തിന് കീഴടങ്ങി.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ വെന്റിലേറ്ററിൽ ആയിരുന്നു.

ഒക്‌ടോബർ 10-ന് ശസ്‌ത്രക്രിയയും സ്‌കിൻ ഗ്രാഫ്റ്റിംഗും നടത്തിയിട്ടും അദ്ദേഹം ഗുരുതരാവസ്ഥയിൽ തന്നെയായിരുന്നു .

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ശ്വാസോച്ഛ്വാസം മൂലമുണ്ടാകുന്ന പൊള്ളലുകളും അണുബാധയും മൂലം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടിരുന്നില്ലന്നും സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ മെഡിക്കൽ സർവീസസ് ചീഫ് ഡോ. അരവിന്ദ് കസ്തൂരി പറഞ്ഞു.

ഒക്‌ടോബർ ഏഴിന് അത്തിബെലെയിലെ ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ പരിക്കേറ്റവരിൽ ഒരാളാണ് രാജേഷ്.

അപകടത്തിൽ 16 പേർ മരിച്ചിരുന്നു. മറ്റ് നാല് പേർക്ക് (രാജേഷ് ഉൾപ്പെടെ) നവീൻ റെഡ്ഡി (38), വെങ്കിടേഷ് (25), ദിനേഷ് (20) എന്നിവർക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു
[masterslider id="10"]

Related posts