നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ലോകായുക്ത

ബെംഗളൂരു : കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ബെംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ലോകായുക്ത.

ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലോകായുക്തയ്ക്കുമുൻപിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ഉപലോകായുക്തമാരായ കെ.എൻ. ഫണീന്ദ്ര, ബി. വീരപ്പ എന്നിവർ മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് നിർദേശം നൽകിയത്.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"

മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട സിൽക്ക് ബോർഡ് ജങ്ഷൻ, പണത്തൂർ റെയിൽവേ അടിപ്പാത, സായി ലേ ഔട്ട്, മാന്യത ടെക് പാർക്ക് എന്നിവിടങ്ങളിൽ ലോകായുക്ത സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

നാലുദിവസം ആവർത്തിച്ച് പെയ്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിയാതെ നിന്നത് ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ സംവരണം സഭയിലേക്ക്; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും
[masterslider id="10"]

Related posts

Click Here to Follow Us