മെസ്സി ലോകകപ്പ് ഉയർത്തി; ആഹ്ലാദത്തിൽ ആറാടി നഗരത്തിലെ ഫുട്ബോൾ ആരാധകർ

ബെംഗളൂരു: ഫിഫ ലോകകപ്പ് 2022ൽ ഫ്രാൻസിനെ തകർത്ത് അർജന്റീന കിരീടം ചൂടിയപ്പോൾ, നഗരവാസികളിൽ പലരും ഞായറാഴ്ച വൈകുന്നേരം പലയിടത്തും തത്സമയം പ്രദർശിപ്പിച്ച മത്സരം കണ്ടു. ചർച്ച് സ്ട്രീറ്റിലെ ആർസിബി കഫേയ്ക്ക് സമീപമുള്ള സ്ക്രീനിംഗ് ആണ് കൂടുതൽ ശ്രദ്ധേയമായത്. കാണികളുടെ ഒരു ഭാഗം ഫ്രാൻസിന് വേണ്ടി ആഹ്ലാദിച്ചപ്പോൾ, മറ്റൊരു ഭാഗം അർജന്റീനയ്ക്ക് വേണ്ടി ഉച്ചത്തിൽ ആർപ്പുവിളിക്കുകയായിരുന്നു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഫുട്ബോൾ ആരാധകർ തമ്മിലുള്ള ആർപ്പുവിളികൾക്കിടയിൽ ഗൗതമപുരയിലെ അന്തരീക്ഷം ഒരുപോലെ ഊർജസ്വലമായിരുന്നു. ചർച്ച് സ്ട്രീറ്റിൽ നിന്ന് വ്യത്യസ്തമായി, എല്ലാ കാണികളും അർജന്റീനയ്ക്ക്, പ്രത്യേകിച്ച് മെസ്സിക്ക് വേണ്ടിയാണ് ആർപ്പുവിളിച്ചത്.

ആരാണ് മികച്ചത്, മെസ്സി അല്ലെങ്കിൽ സിആർ എന്ന നീണ്ട തർക്കം ഇന്ന് അവസാനിക്കും. മെസ്സി അത് ലോകത്തിന് മുന്നിൽ തെളിയിക്കുമെന്നാണ് ചർച്ച് സ്ട്രീറ്റിലെ കാഴ്ചക്കാർ പറഞ്ഞത്. കൂഒടാതെ ഇത് മെസ്സിയുടെ അവസാന ലോകകപ്പാണ്. അർജന്റീനയുടെ നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കണമെന്നും കാഴ്ചക്കാർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts