പോസ്റ്റർ കീറിയ കേസിൽ നാലു പേർ അറസ്റ്റിൽ

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും രാജാവുമായിരുന്ന ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ കീറിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കേസില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു.

ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് ആരോപിച്ച്‌ ഹഡ്‌സണ്‍ സര്‍ക്കിളിലെ ഹോര്‍ഡിംഗുകള്‍ വലിച്ചുകീറിയ പുനീത് കേരേഹള്ളി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും

കര്‍ണാടക ഹൈക്കോടതിയുടെ 2016ലെ നിരീക്ഷണത്തെ പരാമര്‍ശിച്ച കേരേഹള്ളി മൈസൂരിലെ മുന്‍ ഭരണാധികാരി ഒരു രാജാവായിരുന്നെന്നും സ്വാതന്ത്ര്യ സമര സേനാനിയല്ലെന്നും പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

“ഞങ്ങള്‍ ഈ പോസ്റ്റര്‍ രാവിലെ കണ്ടിരുന്നു, പക്ഷേ ഞങ്ങള്‍ ഒന്നും ചെയ്തില്ല, കാരണം ഇത് സ്വാതന്ത്ര്യത്തിന്റെ അവസരമായതിനാല്‍ കുഴപ്പങ്ങളൊന്നും സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഷിമോഗയില്‍ വീര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ കേടായി. പിന്നെ എന്തിന് ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ ഇവിടെ അനുവദിക്കണം” -കെരേഹള്ളി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളം ഒന്നാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം; പ്രതികരണവുമായി മുഖ്യമന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us