അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍: ബിഹാര്‍ പോലീസ്

പട്‌ന: കേന്ദ്രസർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന് പിന്നിൽ ഉന്നത മാവോയിസ്റ്റ് നേതാക്കളാണെന്ന് ബിഹാർ പൊലീസ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ലഖിസരായിൽ ട്രെയിൻ കത്തിച്ചതിന് പിന്നിൽ തന്‍റെ പങ്ക് മാവോയിസ്റ്റ് നേതാവ് സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റ് നേതാക്കളാണ് പ്രതിഷേധക്കാരെ റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വാടകവീട്ടിലാണ് പദ്ധതികൾ തയ്യാറാക്കിയതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.

  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി

വർഷങ്ങളായി ലഖിസരായിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മനശ്യാം ദാസിന് ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവിടങ്ങളിലെ നക്സൽ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ട്. ഇയാളിൽ നിന്ന് മൊബൈൽ ഫോണുകളും മാവോയിസ്റ്റ് ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
[masterslider id="10"]

Related posts

Click Here to Follow Us