കുരങ്ങുപനി: കർണാടക ജാഗ്രതയിൽ

ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ. കേരളവുമായുള്ള കർണാടക അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

കർണാടകയിൽ ഇതുവരെ കുരങ്ങുപനി ബാധിച്ചിട്ടില്ലെന്ന് ബിബിഎംപി ഹെൽത്ത് കമ്മീഷണർ ഡി രൺദീപ് സ്ഥിരീകരിച്ചു. യുഎഇയിൽ രോഗം ബാധിച്ച് കേരളത്തിലേക്ക് പോയ ഒരു യുവാവിനാണ് കേരളത്തിൽ രോഗം ബാധിച്ചത്. കർണാടകയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ ഐസൊലേഷൻ ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക ഉപദേശക സമിതി യോഗത്തിന് ശേഷം വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us