സാമ്പത്തിക പ്രതിസന്ധി ; ഒലയും നെറ്റ്ഫ്ലിക്സും ബൈജൂസും തൊഴിലാളികളെ പിരിച്ചുവിടുന്നു

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യയില്‍ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുകളിൽ നിന്നും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 12,000 പേര്‍ക്കും ഇതേ മേഖലയിലുള്ള മറ്റ് 22,000 പേര്‍ക്കുമാണ് ജോലി നഷ്ടമായത്.

ഒല, അണ്‍അക്കാഡമി, വേദാന്തു, കാര്‍24, മൊബൈല്‍ പ്രീമിയര്‍ ലീഗ്, ബ്ലിങ്കറ്റ്, ബൈജൂസ്, ലിഡോ ലേണിങ്, എംഫിന്‍, ട്രില്‍, ഫാര്‍ഐ, ഫുര്‍ലെന്‍കോ എന്നീ കമ്പനികളാണ് സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് തൊഴിലാളികളെ പിരിച്ചു വിട്ടത്.

  ബെംഗളൂരുവിലേക്കടക്കം നിരവധി യാത്രക്കാർ വലയും കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ പണിമുടക്കും

രാജ്യാന്തര കമ്പനികളായ നെറ്റ്ഫ്ളിക്‌സ് ,സാമ്പത്തിക സേവനദാതാക്കളായ റോബിന്‍ഹുഡ്, ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളായ ജെമനി, കോയിന്‍ ബെയ്ന്‍, ക്രിപ്‌റ്റോ എക്‌സചെയ്ഞ്ച്,ബൈയിറ്റ് എന്നിവരും തൊഴിലാളികളെ പിരിച്ചു വിട്ടു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ചെറിയ ലാഭമുണ്ടാക്കിയ സംരംഭങ്ങളാണ് പ്രതിസന്ധിയിലായത്. രാജ്യത്ത് 60,000 പേര്‍ക്ക് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിലെ മെഡിക്കൽ വിദ്യാർത്ഥികളെ ഞെട്ടിച്ച് സർക്കാർ: കോഴ്‌സ് പാതിവഴിയിൽ ഉപേക്ഷിച്ചാൽ 10 ലക്ഷം രൂപ പിഴ നിശ്ചയിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us