അടിസ്ഥാന സൗകര്യ പദ്ധതികൾ പരിശോധിച്ച് പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു: പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് കുറഞ്ഞത് അഞ്ച് അടിസ്ഥാന സൗകര്യ പദ്ധതികളെങ്കിലും ഞായറാഴ്ച പരിശോധിക്കുകയും യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

175 കോടി രൂപ ചെലവിൽ യെലഹങ്കയിൽ നിർമിക്കുന്ന സംയോജിത മേൽപ്പാലത്തിലാണ് ഗിരിനാഥ് ആദ്യം സന്ദർശിച്ചത്. നാലു ജംക്‌ഷനുകളിലൂടെ സിഗ്‌നൽ രഹിതമായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിലവിലുള്ള റോഡ്‌വേയെ ഞെരുക്കി ഗതാഗതം മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇതെത്തുടർന്ന് തൂണുകൾ വരുന്ന ഭാഗത്തെ നിർമാണ സ്ഥലം കുറയ്ക്കണമെന്നും ഗതാഗതത്തിന് കൂടുതൽ സ്ഥലം നൽകണമെന്നും ഗിരിനാഥ് കരാറുകാരനോട് ആവശ്യപ്പെട്ടു.

  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം

എം.എസ്.പാളയയിലെ മറ്റൊരു ഫ്‌ളൈഓവർ പദ്ധതിയുടെ പരിശോധനയും ബി.ബി.എം.പി മേധാവിയുടെ യാത്രാപദ്ധതിയിലുണ്ടായിരുന്നു. എന്നാൽ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മല്ലേശ്വരം നിയമസഭാ മണ്ഡലത്തിൽ വരുന്ന രണ്ട് പദ്ധതികൾ പരിശോധിച്ച ഗിരിനാഥ് സാമ്പിഗെ റോഡിലെ വൈറ്റ് ടോപ്പിംഗ് പ്രവൃത്തികൾ അവലോകനം ചെയ്യുകയും പിന്നീട് വീതി കൂട്ടുന്ന സങ്കി റോഡ് സന്ദർശിക്കുകയും ചെയ്തു. ജയമഹൽ റോഡ് നിരീക്ഷിച്ച ഗിരിനാഥ്, റോഡ് വീതികൂട്ടുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നത് വരെ റോഡ് ആസ്ഫാൽ ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തുടർച്ചയായി മലിനജലം ഒഴുക്കി മുടങ്ങിക്കിടക്കുന്ന കോറമംഗല-ബെല്ലന്തൂർ ജലപാത പദ്ധതിയും ഗിരിനാഥ് പരിശോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിനിടെ കർണാടകയിൽ ആശ്വാസ മഴ; പലയിടത്തും ആലിപ്പഴ വർഷവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us