സുള്ള്യയിലെ കൊള്ളയടി കേസിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ 

ബെംഗളൂരു: സുള്ള്യ താലൂക്കിലെ സംപാജെ ചട്ടേകല്ലില്‍ യുവതിയെ ബന്ദിയാക്കി 1,52, 000 രൂപയും 83 ഗ്രാം സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കാര്‍ത്തിക്, യധുകുമാര്‍, ദീക്ഷിത് കെ.എന്‍, ബി. നരസിംഹന്‍ എന്നിവരെയാണ് സുള്ള്യ പൊലീസ് അറസ്റ്റ് ചെയ്തത്. 20,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

ചട്ടേക്കല്ലിലെ അംബരീഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് കവര്‍ച്ച നടന്നത്. സംഭവസമയം അംബരീഷ് പുറത്തുപോയിരുന്നു. അംബരീഷിന്റെ ഭാര്യ ആശ എസ് ഹെഗ്ഗഡെ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം ആശയെ വായമൂടിക്കെട്ടിയും കൈകാലുകള്‍ ബന്ധിച്ചും ബന്ദിയാക്കിയ ശേഷം 1,52,000 രൂപയും 83 ഗ്രാം സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി
[masterslider id="10"]

Related posts

Click Here to Follow Us