പള്ളികളിൽ ഉച്ചഭാഷിണി; നയം വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

LOUD SPEAKERS MOUSQUE

ബെംഗളൂരു: ഹിജാബ്, മുസ്ലീം വ്യാപാരികൾക്കുള്ള നിരോധനം, ഹലാൽ മാംസം വിവാദങ്ങൾ എന്നിവയ്ക്ക് ശേഷം ഉയർന്നുവന്ന ഏറ്റവും പുതിയ പ്രശ്നത്തിൽ മുഖ്യമന്ത്രി തങ്ങളുടെ നയം വ്യക്തമാക്കി.

പള്ളികളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും ഇത് നടപ്പാക്കുകയെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. .

ഘട്ടംഘട്ടമായി ഉത്തരവുകൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും. ആളുകളെ വിശ്വാസത്തിലെടുത്തു കൊണ്ട് ചെയ്യേണ്ട കാര്യമാണിതെന്നും പോലീസ് സ്റ്റേഷൻ മുതൽ ജില്ലാതലം വരെ സംഘടനകളുമായി സമാധാന യോഗങ്ങൾ നടക്കുന്നുണ്ടെന്നും ബൊമ്മൈ ചൂണ്ടിക്കാട്ടി. ഇതിലെല്ലാം തന്റെ ഭരണം നല്ല ഭരണത്തിൽ ഊന്നൽ നൽകുമെന്നും ബൊമ്മൈ ആത്മവിശ്വാസം നിലനിർത്തി.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

നിരവധി വലതുപക്ഷ ഗ്രൂപ്പുകൾ പ്രാർത്ഥനയ്ക്കായി ഉച്ചഭാഷിണി ഉപയോഗിച്ച് പള്ളികൾക്കെതിരെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഉയർന്നുവന്ന പ്രശ്നങ്ങൾ പുതിയതല്ല. അതിൽ ചിലത് 2001-ലോ 2002-ലോ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്നും കഴിഞ്ഞ വർഷം, മതപരമായ സ്ഥലങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം ഹൈക്കോടതി തടഞ്ഞിരുന്നുവെന്നും, ഞങ്ങൾ പുതിയ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലന്നും ബൊമ്മൈ പറഞ്ഞു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ഒരു സമൂഹത്തിനും സംഘടനയ്ക്കും നിയമം കൈയിലെടുക്കാൻ കഴിയില്ലെന്നും, സമാധാനവും ക്രമവും നിലനിർത്തേണ്ടതിന്റെ സർക്കാരിന്റെ ആവശ്യകതയാണെന്നും സർക്കാരിന്റെ കൺമുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും ഞങ്ങൾ വിവേചനം കാണിക്കുന്നില്ലെന്നും അടിവരയിട്ട് ബൊമ്മൈ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
[masterslider id="10"]

Related posts