ബെംഗളൂരു ജയിലിൽ കഴിയുന്ന യുവതിക്ക് പാക്ക് പൗരത്വം നൽകി.

ബെംഗളൂരു: ജയിലിൽ കഴിയുന്ന ഒരു സ്ത്രീക്ക് പാകിസ്ഥാൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകി, ഇതോടെ നാല് വയസ്സുള്ള മകളുമായി രാജ്യത്തേക്ക് മടങ്ങുന്നതിനാണ് യുവതിക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. നാഷണൽ ഡാറ്റാബേസ് ആൻഡ് റെഗുലേറ്ററി അതോറിറ്റി അവരുടെ കുടുംബാംഗങ്ങളെ ഡോൺ റിപ്പോ പരിശോധിച്ചതായും ശേഷം ബെംഗളൂരുവിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന സുമൈറയ്ക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയതായും ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് അറിയിച്ചു.

സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും മകളോടൊപ്പം പാകിസ്ഥാനിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാ രേഖ ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ അവർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) സെനറ്റർ ഇർഫാൻ സിദ്ദിഖി തിങ്കളാഴ്ച സെനറ്റിൽ അവരുടെ കേസ് ഉന്നയിച്ചിരുന്നു.

  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി

ഖത്തറിൽ വെച്ച് പരിചയപ്പെട്ട പാലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബിനെയാണ് സുമൈറ വിവാഹം ചെയ്തത്. തുടർന്ന്മ ഇരുവരും മറ്റ് രണ്ട് പാകിസ്ഥാനികൾക്കൊപ്പം 2016 സെപ്റ്റംബറിൽ നേപ്പാൾ അതിർത്തി വഴി അനധികൃതമായി ബെംഗളൂരുവിലെത്തുകയും കുമാരസ്വാമി ലേഔട്ടിലെ വീട്ടിൽ താമസം തുടങ്ങുകയുമായിരുന്നു. 2017 മെയ് മാസത്തിൽ സിറ്റി പോലീസ് എല്ലാ പാക്കിസ്ഥാനികളെയും അറസ്റ്റ് ചെയ്യുകയും അക്കൂട്ടത്തിൽ സുമൈറയെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു

കസ്റ്റഡിയിലായപ്പോൾ ഭർത്താവ് ഉപേക്ഷിച്ച യുവതി രണ്ട് മാസത്തിന് ശേഷം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ജയിൽ മോചിതയായതു മുതൽ സുമൈറ മകൾക്കൊപ്പം ബെംഗളൂരുവിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, സുമൈറയ്ക്ക് പാകിസ്ഥാൻ പൗരത്വം നൽകുന്നതിനെക്കുറിച്ച് ഇന്ത്യാ സർക്കാരിൽ നിന്നോ പാകിസ്ഥാൻ അധികൃതരിൽ നിന്നോ ഇതുവരെ ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് ബെംഗളൂരുവിലെ ജയിൽ അധികൃതർ വെള്ളിയാഴ്ച പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts