യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയിലെ രണ്ട് ജീവനക്കാരെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ സുരേന്ദ്ര പി (23) ആണ് കൊല്ലപ്പെട്ടത്.

സുരേന്ദ്രന് സഹപ്രവർത്തകയായ സ്ത്രീക്ക് ഉണ്ടായയിരുന്ന അടുപ്പം ആണ് പ്രതികൾക്ക് സുരേന്ദ്രനോട് വൈരാഗ്യം ഉണ്ടാകാൻ കാരണം. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ യെലഹങ്കയിലെ രാകേഷ് വി (20), ദേവനഹള്ളിയിലെ വരുൺ കുമാർ ബിഎം (21), ഇവരുടെ കൂട്ടാളികളായ ഹോസ്‌കോട്ട് സ്വദേശി മോഹൻ എസ്‌എ (21), യെലഹങ്കയിലെ സൂരജ് (20) എന്നിവരാണ് പ്രതികൾ.

  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം

സുരേന്ദ്ര കമ്പനിയുടെ ഓൺലൈൻ പോർട്ടൽ ദുരുപയോഗം ചെയ്ത് സഹപ്രവർത്തകയായ സ്ത്രീക്ക് പ്രണയ സന്ദേശങ്ങൾ അയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്വസ്ഥയായ യുവതി രാകേഷിനോടും കുമാറിനോടും ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു.ഇത് ചോദ്യം ചെയ്തുണ്ടായ തർക്കത്തിൽ സുരേന്ദ്രന് കൊല്ലപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം
[masterslider id="10"]

Related posts

Click Here to Follow Us