ഒമിക്രോൺ ഭയം; രാത്രി കർഫ്യൂ, കർശന നിയന്ത്രണങ്ങൾ എന്നിവ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ബെംഗളൂരു: വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, വ്യാപനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു.

കൂടുതൽ കേസുകൾ പ്രതീക്ഷിക്കുന്ന എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കൺട്രോൾ റൂമുകളിലെയും ജീവനക്കാർ ജാഗ്രതയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൗരന്മാർ ജാഗ്രത പാലിക്കുകയും എന്തെങ്കിലും കേസുകൾ അറിയുകയോ രോഗലക്ഷണങ്ങളുള്ള ആരെയെങ്കിലും കണ്ടെത്തുകയോ ചെയ്താൽ അറിയിക്കുകയും വേണമെന്നും, പാർട്ടികളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

  പാചകം വിറകടുപ്പിലാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!! വിറകടുപ്പിലെ പുക വെറുമൊരു പുകയല്ല

കേസുകൾ വർധിക്കുന്നുണ്ടെങ്കിലും നിയന്ത്രണത്തിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാത്രി കർഫ്യൂ, ആളുകളുടെ സഞ്ചാര നിയന്ത്രണങ്ങൾ, രാത്രി സഞ്ചാരത്തിനുള്ള പാസ് സംവിധാനം എന്നിവയെക്കുറിച്ച് വിദഗ്ധ സമിതികൾ അഭിപ്രായങ്ങൾ നൽകിയിട്ടുണ്ട്, എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഗുപ്ത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
[masterslider id="10"]

Related posts

Click Here to Follow Us