കൊളത്തൂരിൽ റെയിൽവേ പാലം നിർമിക്കാൻ വീടുകൾ പൊളിച്ചു തുടങ്ങി.

ചെന്നൈ: വില്ലിവാക്കം സ്‌റ്റേഷനു സമീപം മേൽപ്പാലം നിർമിക്കുന്നതിനായി കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്ന നടപടികൾ ചെന്നൈ കോർപ്പറേഷൻ തുടങ്ങി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള ആദ്യ ലെവൽ ക്രോസ് ഒഴിവാക്കുന്ന മേൽപ്പാലം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊളത്തൂരിലെ പോറമ്പോക്ക് ഭൂമിയിൽ നിർമിച്ച വീടുകൾ പൊളിക്കുന്നതിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട് വസ്തു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഇതുവരെ 60-ലധികം കെട്ടിടങ്ങളാണ് തകർത്തത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

പ്രദേശത്ത് ചില താമസക്കാർക്ക് പട്ടയം ലഭിച്ചിരുന്നു. അതുകൊണ്ട് മറ്റുള്ളവർക്കും സർക്കാർ പട്ടയം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ പോരമ്പോക്ക് ഭൂമിയിലെ എല്ലാ വീടുകളും പൊളിച്ചുനീക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ 58 വർഷമായി ഞങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു. 1,200 ചതുരശ്ര അടി സ്ഥലത്ത് ഞങ്ങൾ വീടുകളും നിർമ്മിച്ചു. ഞങ്ങൾക്ക് ശരിയായ നഷ്ടപരിഹാരവും ബദൽ താമസസൗകര്യവും നൽകണമെന്നാണ് ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. ഞങ്ങൾക്കുള്ള ബദൽ പാർപ്പിടത്തെക്കുറിച്ച് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിട്ടില്ല എന്നും അവ്വായ് നഗർ ഒന്നാം സ്ട്രീറ്റിൽ താമസിക്കുന്ന പി.രാമദാസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts