സംസ്ഥാനത്ത് 578 കോടി രൂപയുടെ റോഡ് സുരക്ഷാ പദ്ധതിയുമായി റോഡ് സുരക്ഷാ അതോറിറ്റി

ബെംഗളൂരു : 2020-ൽ മാരകമായ റോഡപകടങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കർണാടകയിൽ അപകടങ്ങൾ കുറയ്ക്കുന്നതിന് റോഡ് സുരക്ഷാ അതോറിറ്റി 578 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു.

റോഡ് സുരക്ഷാ മെച്ചപ്പെടുത്തൽ പദ്ധതി നടപ്പാക്കുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയുൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഡ്രൈവർ പരിശീലനം, റോഡ് എഞ്ചിനീയറിംഗ്, വെഹിക്കിൾ സേഫ്റ്റി, എൻഫോഴ്‌സ്‌മെന്റ്, പോസ്റ്റ്-ക്രാഷ് കെയർ എന്നിവയുൾപ്പെടെ 11 പ്രധാന പാരാമീറ്ററുകളിൽ അടുത്ത അഞ്ച് വർഷത്തേക്ക് വ്യാപിക്കുന്ന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

14 സംസ്ഥാനങ്ങളിലെ മൊത്തം ചെലവ് 6,725 കോടി രൂപയാണെന്നും ഇത് പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് വിതരണം ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയ്ക്ക് അനുവദിച്ച 578 കോടി രൂപയിൽ പ്രധാന പ്രകടന സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഫണ്ട് അനുവദിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts