വിജയപുരയിൽ യുവാവ് കൊല്ലപ്പെട്ടു; പെൺകുട്ടിയുടെ സഹോദരനും, അമ്മാവനും കസ്റ്റഡിയിൽ

ബെംഗളൂരു : സിന്ധഗി താലൂക്കിലെ ബാലഗനൂർ ഗ്രാമത്തിൽ വ്യത്യസ്ത മതത്തിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന രവി ശങ്ക്രേപ്പ നിംബരാഗി (32) കാരനെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പരാതി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ യുവതി പോലീസ് ഹെൽപ്പ് ലൈനിൽ വിളിച്ച് യുവാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞതായി വിജയപുര എസ്പി എച്ച്‌.ഡി ആനന്ദ് കുമാർ പറഞ്ഞു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

പെൺകുട്ടിയുടെ സഹോദരനെയും അമ്മയുടെ അമ്മാവനെയും കസ്റ്റഡിയിലെടുത്തു. ജീവന് ഭീഷണിയുള്ളതിനാൽ പെൺകുട്ടിയെ വനിതാ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

മരിച്ച രവി ശങ്ക്രേപ്പ നിംബരാഗിയെ വെള്ളിയാഴ്ച കാണാതായതായി കുടുംബം അറിയിച്ചു. തന്റെ ജ്യേഷ്ഠൻ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ പലചരക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പോയെന്ന് ശശിധർ പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts