ഉപതിരഞ്ഞെടുപ്പ്: പണമില്ല, മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ഹംഗൽ, സിന്ദ്ഗി മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന അധികാരികൾ മദ്യം മാത്രമാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹംഗൽ, സിന്ദ്ഗി ഉപതിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ഭരണകക്ഷിയായ ബിജെപി ആളുകൾക്ക് പണം  നൽകിയതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ.

ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഹംഗൽ, സിന്ദ്ഗി നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ്കമ്മീഷൻ 99 ഫ്‌ളയിംഗ് സ്‌ക്വാഡുകളും 303 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജീവമാക്കിയതായി ചീഫ്ഇലക്ടറൽ ഓഫീസർ മനോജ് കുമാർ മീണ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

22,785.52 രൂപ വിലമതിക്കുന്ന 53.130 ലിറ്റർ മദ്യം ഫ്ലൈയിംഗ് സ്ക്വാഡുകളും പോലീസ് ഉദ്യോഗസ്ഥരുംപിടിച്ചെടുത്തിട്ടുണ്ട്. 353.470 ലിറ്റർ ഇന്ത്യൻ നിർമിത മദ്യവും 1.85 ലക്ഷം രൂപയുടെ മറ്റ് മദ്യവും എക്സൈസ് വകുപ്പ് പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും
[masterslider id="10"]

Related posts

Click Here to Follow Us