ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചിത്രീകരിച്ച സംഘം അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിൽ  ഇരിന്നിരുന്ന യുവ ദമ്പതികളുടെ വീഡിയോ എടുക്കാൻ  ശ്രമിച്ച അഞ്ച് പേരെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25 –നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ഒരുമിച്ച് കുറച്ച് സമയം പുറത്ത് ചെലവഴിക്കാൻ ആഗ്രഹിച്ച യുവ ദമ്പതികൾ അവരുടെ കാറിൽ ഒരു സ്വകാര്യ സ്ഥലത്ത് ഇരിക്കുമ്പോഴാണ് അഞ്ച്‌ പേരടങ്ങുന്ന സംഘം അവിടെ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ, പ്രതികൾ ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ എടുത്തതായി ദമ്പതികളോട്  പറഞ്ഞതായി പോലീസ് പറഞ്ഞു.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

ആഷിഫ് (29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് (26) എന്നിവരാണ്പ്രതികൾ. എല്ലാവരും ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഹൊസ്‌കോട്ടയിലുള്ള ഹണ്ടേനഹള്ളി ഗ്രാമത്തിലെ താമസക്കാരാണ്. എല്ലാവരും ഡ്രൈവർമാരാണ്.

അക്രമിസംഘം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ അവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയം തിക്കും തിരക്കും: പ്രതികളായ കമ്പനി ഭാരവാഹികൾക്ക് ബ്രസീലിലേക്ക് യാത്ര നടത്താൻ അനുമതി
[masterslider id="10"]

Related posts

Click Here to Follow Us