കർണാടകക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി.

ബെംഗളൂരു : കർണാടക അതിർത്തിയിലെ മറാത്തികൾ താമസിക്കുന്ന സ്ഥലമെല്ലാം ചേർത്ത് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണം എന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

എതാനും ദിവസങ്ങൾക്ക് മുമ്പ് കർണാടകയുടെ ഭാഗങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന വിവാദ പരാമർശം നടത്തിയതിന് ഉദ്ദവിന് എതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നു വന്നിരുന്നു.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

അതിനിടയിലാണ് പുതിയ വിവാദ പരാമർശം.

അതിർത്തിയിൽ മറാത്തി സംസാരിക്കുന്നവർ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാം സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഈ സ്ഥിതി തുടരാമെന്നും ഒരു പുസ്തക പ്രകാശനത്തിനിടെ അദ്ദേഹം പറഞ്ഞു.

ബെളഗാവി, കാർവാർ, നിപ്പണി തുടങ്ങിയ മറാത്തി സംസാരിക്കുന്ന സ്ഥലങ്ങൾ കർണാടകയിൽ നിന്ന് വേർപെടുത്തി മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ഒരു വിഭാഗം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.

  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.

ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us