കോവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരങ്ങൾ ഒന്നിച്ച് ഒരേ കുഴിയിൽ സംസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു;സംഭവം നടന്നത് ബെളളാരിയിൽ;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ.

ബെംഗളൂരു : കേന്ദ്ര സർക്കാറിൻ്റെ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അസുഖം വന്ന് മരിച്ച 8 പേരുടെ മൃതദേഹങ്ങൾ ഒരേ കുഴിയിൽ അടക്കം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലായി.

കർണാടകയിലെ ബെളളാരിയിലാണ് സംഭവം എന്നാണ് ആദ്യ വിവരങ്ങൾ.

കോവിഡ് പേഴ്സണൽ പൊട്ടക്റ്റീവ് വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ചിലർ ഒരു വാഹനത്തിൽ 8 മൃതദേഹങ്ങൾ കൊണ്ടുവരുന്നതും പിന്നീട് അത് ഒരു കുഴിയിലേക്ക് ഇടുന്നതും ,ജെ.സി.ബി.ഉപയോഗിച്ച് മണ്ണ് ഇട്ട് മൂടുന്നതായും ആണ് വീഡിയോയിൽ ഉള്ളത്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ എസ്.എസ്.നകുൽ അറിയിച്ചു.

മൃതദേഹം സംസ്കരിക്കേണ്ട കേന്ദ്ര മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, പ്രചരിക്കപ്പെട്ട വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അസിസ്റ്റൻറ് ജില്ലാ കളക്ടർ നോഡൻ ഓഫീസറായി അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു.

കർണാടക ആരോഗ്യമന്ത്രിയുടെ മണ്ഡലം നിലനിൽക്കുന്നത് ബെളളാരി ജില്ലയിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
[masterslider id="10"]

Related posts