യശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനേയും മെട്രോ സ്‌റ്റേഷനേയും നേരിട്ട് ബന്ധിപ്പിക്കുന്ന മേൽപ്പാലം വരുന്നു.

ബെംഗളൂരു : യശ്വന്തപുര റെയിൽവേ സ്റ്റേഷൻ , നമ്മ മെട്രോ സ്റ്റേഷനുകളുടെ ബന്ധിപ്പിച്ച് കാൽനട മേൽപ്പാലം നിർമ്മിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേയും മെട്രോ റെയിൽ കോർപറേഷനും തമ്മിൽ ധാരണയായി. 200 മീറ്റർ നീളമുള്ള കാൽനട മേൽപ്പാലത്തിന്റെ നിർമ്മാണം  6 മാസംകൊണ്ട് പൂർത്തിയാകും. സിസിടിവി ക്യാമറകൾ, ടിക്കറ്റ് കൗണ്ടറുകൾ, ശുചി മുറികൾ തുടങ്ങിയ സൗകര്യമുള്ള മേൽപ്പാലത്തിന് 15 കോടി രൂപയാണ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

Read More

മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലീം വോട്ടർമാരോട് ആഹ്വാനം ചെയ്ത് ശിവാജി നഗർ മുൻ എം.എൽ.എ റോഷൻ ബേഗ്.

ബെംഗളൂരു : ബി ജെ പിയെ പിന്തുണച്ച് മോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ മുസ്ലിം വോട്ടർമാരോട് ആഹ്വാനംചെയ്ത് ശിവാജി നഗറിലെ അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് എംഎൽഎ റോഷൻ ബേഗ്. ബേഗിന് ബിജെപി എം എൽ സി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന അഭ്യൂഹം നിലനിൽക്കെയാണ് ശിവാജി നഗറിലെ ബിജെപി സ്ഥാനാർഥി എം ശരവണക്ക് വേണ്ടി തുറന്ന ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിൽ നിന്ന് പുർണ മുക്തി നേടാത്ത മുസ്‌ലിം സമുദായത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും റോഷൻ ബേഗ് കൂട്ടിച്ചേർത്തു.

Read More

പശ്ചിമഘട്ടത്തിലൂടെയുള്ള ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ശിശിലയെയും ചിക്കമഗളൂരുവിലെ ബൈരപുരയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിക്ക് കർണാടക ഹൈക്കോടതിയുടെ ‘സ്റ്റേ’. പശ്ചിമഘട്ടത്തിന്റെ പ്രധാനഭാഗത്തുകൂടി കടന്നുപോകുന്നതിനാൽ പരിസ്ഥിതിവാദികളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഹൈവേയ്ക്കായി ബദൽപാത കണ്ടെത്തണമെന്നും നിർദിഷ്ടസ്ഥലത്ത് സർവേയോ മറ്റു നിർമാണപ്രവർത്തനങ്ങളോ പാടില്ലെന്നും ആവശ്യപ്പെട്ട് ചിക്കമഗളൂരു സ്വദേശി വിനയ് മാധവാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് പ്രദീപ് സിങ് യെരൂർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ‘സ്റ്റേ’ ഉത്തരവു പുറപ്പെടുവിച്ചത്. കേന്ദ്രസർക്കാർ, റോഡ് ഗതാഗത മന്ത്രാലയം, സംസ്ഥാനസർക്കാർ, വനംവകുപ്പ്, ദേശീയപാതാ അതോറിറ്റി…

Read More

എം.എല്‍.എ ഹണിട്രാപ്പില്‍ കുടുങ്ങിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ!!

ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവരില്‍ രണ്ടു പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അറസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല.യുവതീകളുമായി എം.എല്‍.എയുടെ ലൈംഗിക സംഭാഷണങ്ങള്‍ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു. പ്രശസ്തരെ ലക്ഷ്യമിട്ട് കോടികള്‍ തട്ടാനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എ‌ന്നിവിടങ്ങളിലെ പെണ്‍കെണി വലകളുടെ വ്യക്തമായ…

Read More

നാടകകലക്ക് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകളെ അനുമോദിച്ച് സർഗ്ഗധാര.

ബെംഗളൂരു : നാടകകലയ്ക്ക് സമഗ്ര സംഭാവന നൽകിയ ബെംഗളൂരു മലയാളികളായ കമനീധരൻ ,പി .ദിവാകരൻ ,എം .എ .കരിം,ജോസഫ് മാത്യു  എന്നിവരെ സർഗധാര സാംസ്‌കാരിക സമിതി അനുമോദിച്ചു. രണ്ടായിരത്തി അഞ്ഞൂറിലേറെ ബഹുഭാഷാനാടകങ്ങളിലും നിരവധി കന്നഡ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മുതിർന്ന അഭിനേത്രിയായ കമനീധരൻ മമ്മിയൂർ സ്വദേശിനിയാണ്. ഒട്ടേറെ നാടകങ്ങളിലും സീരിയലുകളിലും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുള്ള വടകര സ്വദേശിയായ ദിവാകരൻ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനാണ് . ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജാലഹള്ളി എന്റർട്രെയ്ന്മെന്റ് തിയേറ്റേഴ്സിന്റെ (ജെറ്റ്‌)  പ്രധാന സംഘാടകനായിരുന്ന എം.എ .കരിം നിരവധി നാടകങ്ങൾക്ക് ശബ്‌ദവും…

Read More

മലയാളികളടക്കം 3000ൽ അധികം ആളുകളിൽ നിന്ന് പകുതി വിലക്ക് ഫ്ലാറ്റുകൾ നൽകാം എന്ന് വാഗ്ദാനം നൽകി 375 കോടിയോളം രൂപ തട്ടിയെടുത്തു മുങ്ങിയ ഡ്രീംസ് ഇൻഫ്രയുടെ എം.ഡി.യും സിനിമാ നടിയുമായ ദിഷ ചൗധരി 2 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് പിടിയിൽ.

ബെംഗളൂരു : പകുതി വിലക്ക് ബംഗളൂരുവിലെ കണ്ണായ ഇടങ്ങളിൽ ഫ്ലാറ്റുകൾ വാഗ്ദാനംചെയ്ത് 375 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഡ്രീംസ് ജി.കെ. എം ഡിയും നടിയുമായ ദിഷ ചൗധരി പിടിയിൽ. രണ്ടു വർഷത്തിലേറെയായി ഒളിവിലായിരുന്നു. ഇവർക്കെതിരെ 35 വാറൻറും 10 സമൻസും പുറപ്പെടുവിച്ചിരുന്നു. മുഖ്യ പ്രതി സച്ചിൻ ചൗധരിയുടെ ആദ്യ ഭാര്യയായിരുന്ന ഇവർ മക്കൾക്കൊപ്പം മുംബൈയിലാണ് പേരുമാറ്റി ഒളിവിൽ കഴിഞ്ഞിരുന്നത്. മലയാളികളുൾപ്പെടെ മൂവായിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത് ഈ കേസിൽ സച്ചിന്റെ രണ്ടാം ഭാര്യ മൻദീപ് കൗൾ ഉൾപ്പെടെ 11 പേരാണ് പ്രതികൾ .…

Read More

വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഷെയ്ന്‍

മലയാള സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചലച്ചിത്ര താരം ഷെയ്ന്‍ നിഗം. തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നാണ് ഷെയ്ന്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്ന് മാത്രമായിരുന്നു ഷെയിനിന്റെ പ്രതികരണം. അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കും. അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്. കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ്…

Read More

അൾസൂരിലുള്ള ലിഡോ മാളിന് 3 ലക്ഷം രൂപ പിഴ!

ബെംഗളൂരു: മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ ലിഡോ മാളിന് മൂന്നുലക്ഷം രൂപ പിഴചുമത്തി ബി.ബി.എം.പി. ഇവിടെ നിന്ന് അനധികൃതമായി പുലർച്ചെ 2:30ന് മാലിന്യം കൊണ്ടു പോയ വാഹനം ബി.ബി.എം.പി മാർഷലുകൾ കയ്യോടെ പിടികൂടുകയായിരുന്നു. ഖര -ദ്രവ മാലിന്യം വേർതിരിക്കാതെയാണ് കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അൾസൂരിൽ മുൻപ് ഉണ്ടായിരുന്ന ലിഡോ എന്ന സിനിമാ തീയേറ്റർ നിന്ന ഭാഗത്താണ് ലിഡോ മാൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചത്. നഗരത്തിൽ കൂടുതൽ പേരെത്തുന്ന മാളുകളിൽ ഒന്നായ ലിഡോ എം.ജി.റോഡിന്റെ അവസാനവും അൾസൂർ തടാകത്തിന്ന് വളരെ ദൂരെയുമല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്.

Read More

പ്രത്യേക ബസ് ലൈൻ പദ്ധതിയും നിംബസും വൻ ഹിറ്റ്;യാത്രക്കാരുടെ ഇടയിൽ നടത്തിയ ആദ്യ സർവേയുടെ ഫലം ഇങ്ങനെ.

ബെംഗളൂരു : ബിഎംടിസി ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ബസ് ലൈൻ പദ്ധതി വൻ വിജയകരമാണെന്ന് ആദ്യ സർവ്വേ ഫലം. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളിവരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പാതയിലൂടെ തിരക്കുള്ളപ്പോൾ യാത്രാസമയം ശരാശരി 7 മിനിറ്റ് കുറഞ്ഞതായി സിറ്റിസൺസ് ഫോർ ബെംഗളൂരു നടത്തിയ സർവ്വേയിൽ കണ്ടെത്തി. വലിയ പണച്ചെലവില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, വലിയ മാറ്റം ഉണ്ടാക്കിയ ബസ് ലൈനിനെകുറിച്ച് യാത്രക്കാർക്ക് അഭിപ്രായങ്ങൾ ഇവയാണ്. ഓഫീസിലേക്കും തിരികെയുമുള്ള യാത്രയിൽ ബസ് ലൈൻ വലിയ മാറ്റം ഉണ്ടാക്കിയതായി സർവ്വേയിൽ പങ്കെടുത്ത 55%…

Read More

വേദിയിൽ കോൺഗ്രസിന് ജയ് വിളിച്ച് ബി.ജെ.പി സ്ഥാനാർഥി!

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി.സ്ഥാനാർഥിക്ക്‌ നാക്കുപിഴച്ചു. മുൻമന്ത്രിയും കോൺഗ്രസ് വിമതനുമായ എം.ടി.ബി. നാഗരാജിനാണ് പ്രചാരണയോഗത്തിൽ നാക്കുപിഴച്ചത്. പ്രസംഗത്തിനുശേഷം ജയ് കോൺഗ്രസ് എന്നാണ് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന നേതാക്കൾ തെറ്റുചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തുകയുംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന എം.ടി.ബി. നാഗരാജ് എം.എൽ.എ.മാരിൽ ഏറ്റവുംകൂടുതൽ ആസ്തിയുള്ള നേതാവാണ്.

Read More
Click Here to Follow Us