ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

ബെംഗളൂരു: ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദ്വാരകാ നഗറിലെ പഴക്കടയ്ക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡ്ഡിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

ആലപ്പുഴ മാവേലിക്കര ചെന്നിത്തല പുത്തൻകോട്ടയ്ക്കം ചിറ്റയ്ക്കാട്ട് വീട്ടിൽ ശിവൻപിള്ളയുടെയും രമണിയമ്മയുടെയും മകൻ ശ്രീരാജ് (32) ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ ബന്ധുക്കളെത്തുംമുമ്പ് പോലീസ് മൃതദേഹം സംസ്കരിച്ചത് വിവാദമായി.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

സെപ്റ്റംബർ നാലിന് രാത്രി ബന്ധുവീട്ടിൽ പോവുകയാണെന്നു പറഞ്ഞ് പോയ ശ്രീജിത്തിനെ മൂന്നുദിവസം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരമറിയിച്ചു. 11-ന് ശ്രീരാജിനെ കാണാനില്ലെന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ യെലഹങ്ക പോലീസിൽ പരാതി നൽകി.

പരാതിക്കൊപ്പം നൽകിയ ഫോട്ടോ തിരിച്ചറിഞ്ഞ പോലീസ് ശ്രീരാജ് മരിച്ചെന്നും മൃതദേഹം സംസ്കരിച്ചെന്നും സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ, ശ്രീരാജിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പത്രങ്ങളിൽ പരസ്യം കൊടുക്കാതെ മൃതദേഹം മറവുചെയ്തതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts