മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം കേട്ടതിനെ തുടര്‍ന്ന് ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച സംഭവം വിവാദമായി.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ഇന്നലെ ഇടതുമുന്നണിയുടെ പ്രചരണയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെ നാമജപം തുടങ്ങിയത്. സംഭവമെന്താണെന്ന്  അന്വേഷിച്ചശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു.

ഇതോടെ വേദിയിലുണ്ടായിരുന്ന ഐ ബി സതീഷ് എംഎല്‍എ അടക്കമുള്ള നേതാക്കള്‍  ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളോട് യോഗ സ്ഥലത്തിനടുത്തുള്ള ഉച്ചഭാഷിണി നിർത്തണം എന്നാവശ്യപ്പെട്ടു. ഇതിനിടെ ചില പ്രവര്‍ത്തകരെത്തി ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതബന്ധം വിഛേദിക്കുകയായിരുന്നു . ക്ഷേത്രാചാരങ്ങളുടെ ഭാഗമായുള്ള തോറ്റം പാട്ടിനു പകരം റെക്കോർഡ് ചെയ്ത അയ്യപ്പ നാമജപം കേൾപ്പിച്ചതും,യോഗസ്ഥലത്തിനടുത്ത് ഉച്ചഭാഷണി വച്ചതും മനപ്പൂവ്വമാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

മുഖ്യമന്ത്രിയുടെ പരിപാടി തീരും വരെ  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്ന ആവശ്യം ആരും ഉന്നയിച്ചിരുന്നില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത് . മൈക്ക് ഉപയോഗിക്കാൻ രണ്ട് കൂട്ടർക്കും പൊലീസ് അനുമതി നൽകിരുന്നു. ക്ഷേത്രം ഭാരവാഹികളും ഇടുതുമുന്നണിയും  പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
[masterslider id="10"]

Related posts

Click Here to Follow Us