ചികിത്സ തേടി നഗരത്തില്‍ എത്തുന്ന നിര്‍ധനര്‍ക്ക് ഇനി ഈ മേല്‍ക്കൂരയ്ക്കു താഴെ സുരക്ഷിതമായ ഒരിടമുണ്ട്‌;സ്നേഹത്തിന്റെ,കരുതലിന്റെ,മാനുഷികമൂല്യങ്ങളുടെ സൌധം ..ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി ഇന്ന് ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ആള്‍ ഇന്ത്യ കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.വിദഗ്ദ ചികിത്സക്ക് ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍,ചികിത്സ ചിലവുകളില്‍ ഇളവ് ലഭ്യമാക്കി ക്കൊടുക്കല്‍,സ്കോളര്‍ ഷിപ്‌ വിതരണം,റംസാന്‍ റിലീഫ് കിറ്റ്‌,സാമ്പത്തിക പ്രതിസന്ധികളില്‍ ഉള്ളവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കല്‍,മരണപ്പെടുന്ന രോഗിളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍,ഇഫ്താര്‍ വിരുന്നുകള്‍ തുടങ്ങിയ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എ ഐ കെ എം സി സി എന്നും മുന്നില്‍ ഉണ്ട്.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആതുര സേവന ജീവകാരുണ്യ  രംഗത്ത് ജാതി മത വര്‍ണ ദേശ ഭാഷ വൈജത്യങ്ങള്‍ക്ക് അതീതമായി കെ എം സി സി നടത്തുന്ന  പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി മാറുകയാണ് ഇന്ന് ഉത്ഘാടനം ചെയ്യുന്ന ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി,എന്നാ സ്ഥാപനം.

ഇന്ന് വൈകുന്നേരം 6 മണിക്ക്  ശ്രീ  പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കും കര്‍ണാടക മുഖ്യമന്ത്രി ശ്രീ എച് ഡി കുമാരസ്വാമി മുഖ്യാഥിതി ആയിരിക്കും കര്‍ണാടക മന്ത്രിമാരായ കെ ജെ ജോര്‍ജ്,ഡി കെ ശിവകുമാര്‍  ശ്രീ പി കെ കുഞ്ഞാലിക്കുട്ടി ,ശ്രീ കെ സി വേണുഗോപാല്‍ ,ഇ ടി മുഹമ്മദ്‌ ബഷീര്‍ അടക്കമുള്ള നിരവധി രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ഉള്ളവരും ജന പ്രതിനിധികളും പങ്കെടുക്കും.നിംഹാന്‍സ് കണ് വെന്ഷന്‍ സെന്‍റെറില്‍ ആണ് പരിപാടികള്‍ നടക്കുന്നത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
[masterslider id="10"]

Related posts

Click Here to Follow Us