ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം.

ബെംഗളൂരു : ഹാവേരിയിൽ വിദ്യാർഥിനിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയതിനെ തുടർന്നു വിദ്യാർഥികളുടെ വൻ പ്രക്ഷോഭം. ഈ മാസം ആറിനു കാണാതായ ഇരുപത്തൊന്നുകാരിയുടെ മൃതദേഹമാണ് പാതികത്തിയ നിലയിൽ ദേശീയപാതയിൽ വരദ നദിക്കു സമീപം കണ്ടെത്തിയത്. പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർഥികൾ ഹാവേരി ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു.

വിദ്യാർഥിനിക്കു ലഹരിപാനീയം നൽകി ബോധം കെടുത്തുകയും ഒന്നിലധികം പേർ ചേർന്നു മാനഭംഗപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പാലത്തിനു താഴെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു ഹാവേരി എസ്പി പരശുറാം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts