ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്.

ബെംഗളൂരു: ഗതാഗതനിയന്ത്രണത്തിനൊപ്പം റോഡിലെ കുഴിയടയ്ക്കലും വെള്ളക്കെട്ട് ഒഴിവാക്കലും ഏറ്റെടുത്തു ബെംഗളൂരു ട്രാഫിക് പൊലീസ്.

റോഡിലെ കുഴികളും വെള്ളക്കെട്ടും വാഹനഗതാഗതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് പൊലീസ് തന്നെ ഇത് നികത്താൻ രംഗത്തെത്തിയത്. ട്രാഫിക് നിയന്ത്രിക്കുന്നതിനിടയിൽ ലഭിക്കുന്ന സമയത്താണ് സേവനപ്രവർത്തനങ്ങൾക്കും ഇവർ മുന്നിട്ടിറങ്ങുന്നത്.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

മഴ പെയ്താൽ തകരുന്ന റോഡുകളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.  റോഡിന്റെ സംരക്ഷണ ചുമതലയുള്ള ബിബിഎംപി പൊതുമരാമത്ത് വിഭാഗം ഏറെ കഴിഞ്ഞാണ് കുഴിയടയ്ക്കാൻ എത്താറുള്ളത്.

ഈ സാഹചര്യത്തിലാണ് താൽക്കാലിക ആശ്വാസമായി ട്രാഫിക് പൊലീസ് തന്നെ കുഴികൾ നികത്താൻ ഇറങ്ങുന്നത്.ട്രാഫിക് പൊലീസിന്റെ സേവനം സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ അഭിനന്ദന പ്രവാഹത്തിനും കുറവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts