ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താനുള്ള സംഘത്തിൽ കന്നഡ നാട്ടിൽ നിന്നുള്ള വനിതാ പൈലറ്റും.

ബെംഗളൂരു : ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ പറത്താനുള്ള സംഘത്തിൽ കന്നഡ നാട്ടിൽ നിന്നുള്ള വനിതാ പൈലറ്റും. ചിക്കമഗളൂരു സ്വദേശിയായ മേഘ്ന ഷാൻബോഗാണു ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി പോർവിമാനം പറത്തുന്ന വനിതാ സംഘത്തിൽ ഇടംനേടിയത്. വ്യോമസേനയിലെ ആറാമത്തെ വനിതാ പോർവിമാന പൈലറ്റായ മേഘ്ന ഡിൻഡിഗലിലെ എയർഫോഴ്സ് അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. ചിക്കമഗളൂരുവിലെ മഹർഷി വിദ്യാമന്ദിർ പബ്ലിക് സ്കൂൾ, ഉഡുപ്പി ലിറ്റിൽ റോക്ക് ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മൈസൂരു ജയചാമരാജേന്ദ്ര കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് ബിരുദവും നേടി. കോളജിലെ സാഹസിക ക്ലബ്ബിൽ…

Read More

ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കടിച്ചപ്പോൾ മലയാളം കമന്ററിയിലൂടെ തിളങ്ങി ഷൈജു ദാമോദരൻ.

ഈ ലോകകപ്പിലെ ഏറ്റവും വീര്യവും വാശിയും ഏറിയ കളി ഇതുവരെ ഉള്ളതിൽ വച്ച് നോക്കുമ്പോൾ സ്പെയിനും പോർച്ചുഗലും തമ്മിലുള്ളതായിരുന്നു. പിന്നിട്ട് നിന്ന കളി സ്വന്തം മികവിൽ സമനിലയിലെത്തിച്ച പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിൽ നിറഞ്ഞു നിന്നപ്പോൾ മലയാളികളുടെ അഭിമാനമായി മറ്റൊരാൾ ഭാഷകൾക്കതീതനായി രാജ്യ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അതു മറ്റാരുമല്ല ഐ എസ് എൽ മലയാളം കമന്റെറിയിലൂടെ വന്ന് ഇപ്പോൾ ലോകകപ്പ് ആദ്യമായി മലയാളത്തിൽ പ്രക്ഷേപണം ചെയ്യുമ്പോൾ കളി പറയാൻ നിയോഗിക്കപ്പെട്ട ഷൈജു ദാമോദരൻ. ഹാട്രിക് ഗോളിലൂടെ റൊണാൾഡോ പോർച്ചുഗലിനെ സമനിലയിലെത്തിച്ചപ്പോൾ കമന്ററിയിലൂടെ അക്ഷരാർത്ഥത്തിൽ…

Read More

ഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കിംസ് ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു.

ബെംഗളൂരു: ഡോക്ടർമാരും നഴ്സുമാരും മിന്നൽ പണിമുടക്ക് നടത്തിയതോടെ കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആശുപത്രിയിലെ ഒപി വിഭാഗം പ്രവർത്തനം സ്തംഭിച്ചു. കഴിഞ്ഞ മാസത്തെ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്ക് നടത്തിയത്. മുൻമാസങ്ങളിലും സമാന സാഹചര്യം ഉണ്ടായപ്പോൾ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പിലാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയതെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി വേതന വർധന നടപ്പിലാക്കാൻ മടിക്കുന്ന മാനേജ്മെന്റ് പുതിയ ജീവനക്കാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. മാനേജ്മെന്റ് ചർച്ചയ്ക്ക് തയാറാവാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ സമരം…

Read More

കാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്.

ബെംഗളൂരു : കാർഷിക വായ്പ എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള കടാശ്വാസ പദ്ധതികൾ നടപ്പാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നു കർഷക സംഘടന കെആർആർഎസ്. 15 ദിവസത്തിനകം കാർഷിക വായ്പ എഴുതി തള്ളുമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി മേയ് 30നു കർഷക സംഘടനാ പ്രതിനിധികൾക്കു നൽകിയ ഉറപ്പ്. എന്നാൽ, ഇതുവരെയായി തീരുമാനമൊന്നും ആയിട്ടില്ലെന്നു കെആർആർഎസ് പ്രസിഡന്റ് ചമര മാളിപാട്ടീൽ പറഞ്ഞു. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : കുറഞ്ഞതു ലോക്സഭാ തിരഞ്ഞെടുപ്പു വരെയെങ്കിലും തന്നെ ആർക്കും തൊടാനാകില്ലെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യ സർക്കാർ എത്രകാലം നിലനിൽക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഖ്യ സർക്കാർ സ്ഥിരതയാർന്ന ഭരണം കാഴ്ചവയ്ക്കും. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥയും തനിക്ക് അനുകൂലമാണെന്നു കുമാരസ്വാമി പറഞ്ഞു. കർഷകരുടെ വായ്പ എഴുതിത്തള്ളാൻ താൻ പ്രതിജ്ഞാബദ്ധനാണ്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. പരമാവധി കർഷകർക്കു പ്രയോജനം ലഭിക്കുംവിധം ഇതു നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ ആദ്യവാരം ഉണ്ടായേക്കുമെന്നും കുമാരസ്വാമി…

Read More

ഗൌരിയെ വധിച്ചത് സ്വന്തം മതത്തെ സംരക്ഷിക്കാന്‍..

ബെംഗളൂരു : ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ചതു താനാണെന്നും സ്വന്തം മതത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്നും പിടിയിലായ പരശുറാം വാഗ്‌മർ മൊഴി നൽകിയതായി എസ്ഐടി. കൊലപാതകത്തിൽ മൂന്നുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. ലഭ്യമായ വിവരമനുസരിച്ച് പരശുറാം വാഗ്‌മറുടെ മൊഴിയിങ്ങനെ: സ്വന്തം മതത്തെ രക്ഷിക്കാൻ ഒരാളെ കൊല്ലണമെന്നു 2017 മേയിലാണ് ആവശ്യപ്പെട്ടത്. ആരെയാണ് കൊല്ലേണ്ടതെന്ന് അറിയില്ലായിരുന്നു. സ്ത്രീയെ കൊല്ലേണ്ടിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. സെപ്റ്റംബർ മൂന്നിനാണ് എന്നെ ബെംഗളൂരുവിൽ കൊണ്ടുവന്നത്. നാടൻതോക്ക് ഉപയോഗിക്കാൻ ബെളഗാവിയിൽ വച്ച് പരിശീലനം ലഭിച്ചു. ബെംഗളൂരുവിൽ…

Read More

കുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു;വലിയ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങിയിട്ടില്ല.

ബെംഗളൂരു : കുടകിലെ തിത്തിമത്തിയിൽ മഴവെള്ളപ്പാച്ചിലിൽ തകർന്ന താൽക്കാലിക പാലം ജില്ലാഭരണകൂടം പുനഃസ്ഥാപിച്ചു. മണ്ണിടിഞ്ഞ് പ്രധാനപാതകളിൽ തടസ്സമുണ്ടായതിനെ തുടർന്നാണ് കേരളത്തിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ തിത്തിമത്തി– ഗോണിക്കൊപ്പ– തോൽപ്പട്ടി– കുട്ട വഴി തിരിച്ചുവിട്ടത്. എന്നാൽ തിത്തിമത്തിയിലെ പാലത്തിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്നു വാഹനങ്ങൾ ഇവിടെയും വഴിതിരിച്ചു വിടേണ്ടി വന്നു. തുടർന്ന് കഴിഞ്ഞ ദിവസം കോൺക്രീറ്റ് ഉപയോഗിച്ച് തകർന്നഭാഗം പുനഃസ്ഥാപിച്ചു. പാലത്തിൽ ചെളി നിറഞ്ഞതിനാൽ വലിയ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയിട്ടില്ല. ഗോണിക്കൊപ്പാൾ– പൊള്ളിബെട്ട– ഘട്ടഹല്ല– മാൽദരെ– പെരിയപട്ടണ– ഹുൻസൂർ, ഗോണിക്കൊപ്പാൾ– മായമുടി– ബലേലെ– കർമാഡ്–മൂർക്കൽ– ഹുൻസൂർ എന്നീ…

Read More

24 വരെ ബുക്കിങ് നിർത്തിവച്ചു;കോഴിക്കോട് വഴി വോൾവോ–സ്കാനിയ ബസുകൾ ഓടില്ല.

ബെംഗളൂരു : മഴയെ തുടർന്നു പ്രധാന റോഡുകളിൽ ഗതാഗത തടസ്സം തുടരുന്നതിനാൽ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആർടിസി വോൾവോ–സ്കാനിയ മൾട്ടി ആക്സിൽ സർവീസുകൾ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. താമരശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ മാനന്തവാടി, തൊട്ടിൽപാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകൾ സർവീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോൾവോ–സ്കാനിയ ബസുകൾ സർവീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടർന്നാണ് പ്രധാന പാതകൾ തുറക്കും വരെ ഈ സർവീസുകൾ…

Read More

ഗതാഗതക്കുരുക്കിനെതിരെ പ്രതികരിക്കാന്‍ ടെക്കി കണ്ടെത്തിയ മാര്‍ഗം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു;അവസാന ദിവസം ഓഫിസില്‍ എത്തിയത് ബൈക്കിന് പകരം കുതിരപ്പുറത്ത്‌!

ബെംഗളൂരു : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരുവിലെ നിരത്തിലൂടെ കുതിരസവാരി നടത്തി ഐടി ജീവനക്കാരന്റെ പ്രതിഷേധം. കമ്പനിയിലെ തന്റെ അവസാന ജോലിദിനം അവിസ്മരണീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്തിക്കരെ നിവാസി രൂപേഷ്കുമാർ വർമ, ബൈക്കിനു പകരം കുതിരപ്പുറത്ത് യാത്ര തിരിച്ചത്. എന്നാൽ ‘വാഹനം’ മാറ്റിയിട്ടും ഫലമുണ്ടായില്ല, 10 കിലോമീറ്റർ അകലെയുള്ള ഓഫിസിലെത്താൻ ഏഴു മണിക്കൂർ വേണ്ടിവന്നു. രൂപേഷിന്റെ സവാരി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനോടുള്ള തന്റെ പ്രതിഷേധമാണിതെന്നു രൂപേഷ് പറഞ്ഞു. ലോകത്തെ ഐടി സംബന്ധമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ബെംഗളൂരുവിനു ഗതാഗതക്കുരുക്കിനു പരിഹാരം…

Read More

അന്‍വര്‍ എംഎല്‍എയുടെ വിവാദ പാര്‍ക്കില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: പി. വി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് പിന്നില്‍ ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എംഎല്‍എ മറച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പ്രകൃതിദുരന്ത സാധ്യതയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലകളില്‍ സര്‍വ്വനാശം വിതച്ച കനത്ത മഴയില്‍ പാര്‍ക്കിന്‍റെ പിന്നിലുള്ള സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു. പാര്‍ക്ക് സ്ഥിതിചെയ്യുന്ന കൂടരഞ്ഞി പഞ്ചായത്ത് സമിതി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടിക്കൊരുങ്ങിയിരുന്നു. പാര്‍ക്ക് നിര്‍മ്മിക്കാനായി അന്‍വര്‍ നിയമലംഘനം നടത്തിയിട്ടില്ല എന്ന്‍ പഞ്ചായത്ത് സമിതി ആദ്യം നിലപാടെടുത്തിരുന്നുവെങ്കിലും…

Read More
Click Here to Follow Us