ദീപാവലി ആഘോഷം: നഗരത്തിലെ വായുമലിനീകരണ തോത് ഉയർന്നു.

ബെംഗളൂരു∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ നഗരത്തിൽ വായുമലിനീകരണ തോത് ഉയർന്നു. മൂന്നു ദിവസം തുടർച്ചയായുള്ള പടക്കം പൊട്ടിക്കലും തുടർന്നുള്ള പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ഒട്ടേറെ പേർ ആശുപത്രികളിൽ ചികിൽസ തേടിയെത്തി. ട്രാഫിക് പൊലീസുകാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഇരുചക്രവാഹനയാത്രികർ തുടങ്ങിയവരാണ് ചികിൽസ തേടിയവരിലേറെയും.

പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. മിക്കവരുടെയും കണ്ണിനാണ് പരുക്ക്.

  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us